ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സദാചാരം

ആ വിഷയം ആ നാട്ടിൻപുറത്തെ ചായക്കടയിലും പരിസരങ്ങളിലുമായി പുകയാൻ തുടങ്ങിയിട്ട് കുറച് ദിവസങ്ങളായി. 
.
"ഓനിപ്പോ ആ വീട്ടിൽ വാടകക്ക് താമസിക്കാൻ തൊടങ്ങീട് മൂന്നാല് ആഴ്ച്യായി.. എല്ലാന്നും രാവിലെ തെന്ന വീടും പൂട്ടി കാറും എടുത്ത് പോകും. പിന്ന വരുന്നത് പാതിരാത്രിക്കാ. ഓൻ ആരാന്നോ ഏടെന്നാ വേരുന്നെന്നോ ഒന്നും മ്മക്ക് അറഞ്ഞുടാ."
.
"പ്രശനം അതല്ല രാഘവേട്ടാ. . കൊറച്ചു ദിവസായിട് രാത്രീൽ അവിടുന്നു ഒരു സ്ത്രീ ശബ്ദം കേക്കുന്നുണ്ട്. ഇന്നലേം കൂടെ ഞാൻ കേട്ടതാ. "
.
"ഈ പ്രയോക്കെ കഴിഞ്ഞിയിട്ടല്ലേ ഇമ്മളും വന്നത്. ഇമ്മക് ഊഹിക്കാലോ ഇതൊക്കെ. ഇമ്മളിതെത്ര കണ്ടതാ. എന്നാലും ഇമ്മളീ നാട്ടരെ മുഴ്വൻ മണ്ടമ്മാരാക്കീടട് ഓനീ തോന്നിവസം ഇവടെ നടത്തണ്ട. ഇന്ന് തന്ന ഇതിനൊരു തീരുമാനം ഉണ്ടാക്കണം..."
.
അങ്ങനെ ചൂടേറിയ ആ പ്രശ്നത്തിന് പരിഹാരം കാണാൻ തന്നെ ആ നാട്ടുകാർ തീരുമാനിച്ചു. 
24 മണിക്കൂറും വെള്ളമടിച് നാട് റോട്ടിൽ കിടന്നു പുലഭ്യം പറയുന്ന സോമനും പത്താം ക്‌ളാസ് തോറ്റ ശേഷം വായ നോട്ടത്തിൽ ബിരുദാനന്ത ബിരുദം നേടിയ ബിജുവും കാശ് കിട്ടിയാൽ ആരെ വേണേലും തല്ലുന്ന രാഘവനും സദാചാരത്തിന്റെ യൂണിഫോം അണിഞ്ഞു. അവർക്ക് പിന്നിൽ നാടിന്റെ പൈതൃകം കാത്ത് സൂക്ഷിക്കാനായി ചില നാട്ടുകാരും അണിനിരന്നു. അവർ രാത്രിയാകുന്നതും കാത്തിരുന്നു.....
.
പതിവ് പോലെ രാത്രി ഏറെ വൈകി അവൻ വീട്ടിലെത്തി. വീടിന് ചുറ്റും അക്ഷമരായി ആളുകൾ കാത്തിറിപ്പുണ്ടെന്നറിയാതെ അവൻ വാതിൽ തുറന്ന് വീട്ടിനകത്തേക് കയറി. സമയം ഇഴഞ്ഞു നീങ്ങി.
.
"അതെ ആ കേട്ടത് ഒരു പെണ്ണിന്റെ ഒച്ച തന്നെ. വരിനേടാ. ഇന്നവന്റെ അവസാനാ. ." എന്നാക്രോശിച് രാഘവൻ വീടിനു മുന്നിലേക്ക് ഓടിയെത്തി കതകിൽ ആഞ് തട്ടി. അവൻ പുറത്തേക്കിറങ്ങി വന്നതും "ഞങ്ങളെ ഒക്കെ മണ്ടമാരാക്കി നീ ഇവിടെ തോന്നിവസം നടത്തും അല്ലെ , ഇറക്കി വിടെടാ അവളെ" എന്ന് പറഞ്ഞു കൊണ്ട് രാഘവൻ അവന്റെ കഴുത്തിൽ കേറി പിടിച്ചതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് അകത്തു നിന്നും ഒരു സ്ത്രീ രൂപം പുറത്തേക്ക് ഓടി വന്നു. 
.
"അയ്യോ പ്രേതം. . .".. എല്ലാവരും പേടിച്ച നിലവിളിച്ചു. രാഘവൻ കഴുത്തിൽ നിന്നും പിടി വിട്ട് ഒരു ചുവട് പുറകിലേക്ക് മാറി.. . 
"ആരും പേടിക്കേണ്ട. അവൾ എന്റെ ഭാര്യയാണ്." വേദനിക്കുന്ന കഴുത്തിൽ തടവി കൊണ്ട് അവൻ പറഞ്ഞൊപ്പിച്ചു. അൽപ സമയം അവിടെ മൗനം നിറഞ്ഞു. 
"അന്യ ജാതിയിൽ പെട്ട എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതിനു നിങ്ങളെ പോലുള്ള ചില സദാചാരക്കാർ അവൾക്ക് കൊടുത്ത സമ്മാനമാണിത്. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി കളഞ്ഞു. പക്ഷെ അവളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാലാണ് ഞങ്ങളെ ആർക്കും അറിയാത്ത ഞങ്ങൾക്ക് ആരെയും അറിയാത്ത ദൂരെയുള്ള ഈ ഗ്രാമത്തിലേക് വരാൻ ഞങ്ങൾ തീരുമാനിച്ചത്. പക്ഷെ ഞങ്ങൾക്ക് തെറ്റിപ്പോയി. മനുഷ്യർ എല്ലായിടത്തും ഒരേപോലെയാണ്"!!...
.
ഒന്നും മറുപടി പറയാൻ കഴിയാതെ ആ നാട്ടുകാർ 
തല കുനിച്ചു തിരികെ നടന്നു. അന്യന്റെ ജീവിതത്തിലേക്ക് വെളിച്ചമടിച്ചു നോക്കാൻ ശ്രമിച്ച അവർക്ക് ഒരു കാര്യം മനസിലായിരുന്നു, തങ്ങളുടെ മനസ് മുഴവൻ ഇരുട്ടാണ്!!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...