ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവൾ ...

ഫേസ്ബുക്കിലും വാട്സപ്പിലും തിങ്ങി നിറയുന്ന birthday wishes കണ്ടപ്പോഴാണ് അന്ന് തന്റെ birthday ആണെന്ന കാര്യം ജിതിന്‍ ഓര്‍ത്തത്. അപ്പോഴാണ് റൂമിലേക്ക് 6 വയസുള്ള മകള്‍ കയറി വന്നത്. "അച്ഛാ ദേ എനിച്ചോരു മോബീല് കിറ്റീ ..."
അവളുടെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. മകളെ വാരിയെടുത്ത് ജിതിന്‍ ആ മൊബൈല്‍ ഫോണിലേക്ക് നോക്കി. ഭൂതകാലത്തില്‍ നിന്നു ഇറങ്ങി വന്ന 2 കണ്ണുകള്‍ ആ മൊബിലിലേക്ക് എല്ലാ വികാരങ്ങളോടും കൂടെ ഉറ്റു നോക്കി. അതൊരു പഴയ മൊബൈല്‍
ഫോണായിരുന്നു.

"മോള്‍ക്ക് ഇത് എവിടുന്നു കിട്ടി?".. 

"അച്ചന്റെ പഴേ പുസ്തക കൂട്ടത്തിന്റെ ഇടെല്‍ന്നു കിട്ട്യതാ..""
ജിതിന് പെട്ടെന്നു ഒരു ഊര്‍ജം കൈ വന്ന പോലെ തോന്നി. "ഇതിന്റെ ചാര്‍ജര്‍ ഇവിടെവിടേലും കാണും.. വാ മോളെ..". ചാര്‍ജര്‍ തേടി ആ വീടിന്റെ ഓരോ മൂലയിലേക്കും നടക്കുമ്പോള്‍ അവന്റെ മനസ്സ് പഴയ കോളേജ് ഹോസ്റ്റലിലെ റൂമിലേക്ക് എത്തിയിരുന്നു..
ഈ ഫോണ്‍ വാങ്ങി ഏതാണ്ട് ഒരു കൊല്ലം തികയറായ സമയം. വിരലുകളാല്‍ എണ്ണി തീര്‍ക്കാവുന്ന functionകള്‍ മാത്രമുള്ള ഒരു പാവം ഫൊണയിരുന്നു അത്. അത് വരെ കമ്പൂട്ടര്‍ ഉപയഓഗിച്ച് വീഡിയോ കണ്ടിരുന്നവരും ഫേസ്ബുക്
എടുത്തിരുന്നവരുമായ് കൂട്ടുകാര്‍ ഇതൊക്കെ സ്വന്തം ഫോണിലൂടെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവനും ചിന്ത വന്നു.. "മൊബൈല്‍ മാറ്റണം.." .. പക്ഷേ മൊബൈല്‍ അവനോടു പിണങ്ങി തുടങ്ങിയിരുന്നില്ല. ഈ ഒരവസ്ഥയില്‍ മൊബൈല്‍ മാറ്റണം എന്നു
പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കില്ല.. അതിനാല്‍ ഒരു മൊബൈല്‍ കൊലപാതകം നടത്താന്‍ അവന്‍ തീരുമാനിച്ചു.. പക്ഷേ അച്ചന്റെ കണ്ണില്‍ അത് സ്വാഭാവിക മരണം ആയിരിക്കുകയും വേണം.. അവന്റെ മനസ്സിലെ കുറ്റവാളി ഉണര്‍ന്നു.. ഫോണ്‍ വെള്ളത്തില്‍
ഇടാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ അച്ഛനോട് അറിയാതെ വീണതാണെന്ന് പറയുകയും ചെയ്യാം.. അങ്ങനെ എല്ലാം സെറ്റ് ചെയ്തു റെഡി ആയിരിക്കുംബോഴാണ് മൊബൈലില്‍ ഒരു ബീപ് ശബ്ദം.. 1 message recieved..
അവന്‍ തുറന്നു നോക്കിയപ്പോള്‍

"Hi
Hw r u???"

അവന്റെ കണ്ണുകള്‍ എല്ലാ വികാരങ്ങളോടും കൂടെ ആ മെസേജിലേക്ക് ഉറ്റു നോക്കി.. അത് അവളായിരുന്നു. അവളുടെ ആദ്യത്തെ മെസേജ്. പിന്നെ അവിടുന്നങ്ങോട്ട് രാവിനെ പകലും പകലിനെ രാവുമാക്കിയ എണ്ണിയാലൊടുങ്ങാത്ത മെസേജുകള്‍ ഫോണ്‍ വിളികള്‍...
കാലം 10G സ്പീഡില്‍ അവര്‍ക്കിടയിലൂടെ കടന്നു പോയി.. ഇതിനിടയില്‍ അവന്‍ ഫോണുകള്‍ പലതും മാറി.. അവരുടെ പ്രണയ വാര്‍ഷിക ദിനങ്ങളില്‍ മാത്രം പിന്നെ അവരുടെ ഓര്‍മയിലേക്ക് വരാറുള്ള ആ പഴയ ഫോണാണ് ആക്സ്മോകമായ് ഇന്നവ്ന്റെ കയ്യില്‍ വന്നു
പെട്ടിരിക്കുന്നത്.. ഒടുവില്‍ ഒരു ചാര്‍ജര്‍ ഒപ്പിച്ച് അവന്‍ അത് ഓണ്‍ ചെയ്തു.. ആ കൊച്ചു സ്ക്രീനില്‍ പ്രകാശം തെളിഞ്ഞു വരുമ്പോള്‍ അവന്‍ പല കാലഘട്ടങ്ങള്‍ പിറകിലേക്ക് പോകുകയാണെന്ന് തോന്നിപ്പോയി.. അവന്‍ പഴയ മെസ്സെജുകളിലൂടെ കണ്ണോടിച്ചു...
പെട്ടെന്നു ഒരു മെസ്സേജില്‍ അവന്റെ കണ്ണുകള്‍ ഉടക്കി നിന്നു,,

"enikkay janichavanu, ninakkay janichavalute aayiram janma dinaasamsakal ..."

ഈറനണിഞ്ഞ കാണുകളാല്‍ അവന്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി.. അതിനു മുന്നില്‍ കത്തിച്ച് വെച്ചിരുന്ന വിളക്ക് തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു...!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...