ബസ് വളരെ പതുക്കെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. കാരണം എന്തെന്നറിയാൻ അയാൾ പുറത്തേക്ക് എത്തി നോക്കി. വായ മൂടിക്കെട്ടി ഒരു ജാഥ കടന്നു വരുന്നുണ്ട്. അയാൾ ജാഥയുടെ മുൻപിൽ പിടിച്ചിരിക്കുന്ന ബാനറിൽ എഴുതിയിരിക്കുന്നത് വായിച്ചു. "ജിംഷാറിനെതിരായ ആക്രമണത്തിൽ പ്രധിഷേധിക്കുക". കാര്യമെന്താണെന്നു അയാൾക്ക് മനസിലായില്ല. കുറച് കാലമായി അയാൾ തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമായി ഒതുങ്ങിയിരിക്കുകയാണ്. ജാഥയെ പിന്നിലാക്കി വേഗതയോടെ ബസ് മുന്നോട്ട് കുതിച്ചു. ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. അയാൾ ബസ് ഇറങ്ങി നടന്നു. സമയം ഉച്ച നേരമായതിനാൽ നല്ല വെയിൽ ഉണ്ടായിരുന്നു. ഈ നേരത്ത് തന്നെ എത്തിയാലെ അദ്ദേഹത്തെ കാണാൻ കഴിയു എന്നതിനാലാണ് ഈ നേരത്ത് എത്തിച്ചേരുന്ന വിധം രാവിലെ ഇറങ്ങിയത്. ഗേറ്റിലെ നെയിം ബോർഡ് നോക്കി വീട് ഇത് തന്നെയെന്ന് ഉറപ്പിച്ചു. കോളിങ് ബെൽ അടിച്ചപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു. . "ആഹ്.. ആരാ ഇത്. എന്താ ഒരു മുന്നറിയിപ്പുമില്ലാതെ. മോൾക്ക് കുഴപ്പൊന്നുല്ലല്ലോ ." . "ഒന്നൂല്യ ഡോക്ടറേ..ഡോക്ടർ അന്നാ ഓപ്പറേഷൻ ചെയ്ത് തന്നത് കൊണ്ട് ന്റെ മോൾ ഇപ്പോഴും ജീ