ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കുടക്കീഴിൽ

അന്ന് വൈകിട്ട് അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. അന്നത്തെ ദിവസം ആകെ മോശമായിരുന്നു. മാനേജരുടെ 'മറ്റൊരു' മുഖം കൂടെ കണ്ടപ്പോൾ പിന്നെ ഓഫിസിൽ കൂടുതൽ സമയം ഇരിക്കാൻ തോന്നിയില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ നല്ല മഴ. കാലത്ത് കുട എടുത്തു ബാഗിൽ വെക്കാൻ തോന്നിയത് നന്നായി. അവൻ കുട നിവർത്തി മഴയിലേക്കിറങ്ങി. ഓഫീസിലും ഫ്‌ളാറ്റിലും ഇരുന്ന് നോക്കുമ്പോൾ മഴ ദേവതയാണെന്നു തോന്നും, പക്ഷെ സിറ്റിയിലേക്ക്  ഇറങ്ങിയാൽ മനസിലാകും മഴ പൂതന ആണെന്ന്. ഒരു മഴയിൽ തന്നെ നിറ ഞ്ഞൊഴുകുന്ന ഓടയിലെ വെള്ളത്തിൽ ചവിട്ടാതെ നടക്കുന്നതിനിടയിൽ അവൻ ഓർത്തു. പാഞ്ഞു പോകുന്ന വാഹനങ്ങൾ ചെറുതായി അവനിൽ ചെളി അഭിഷേകം നടത്തുന്നുണ്ട്. ബാംഗ്ലൂർ..., വാട്ട് എ റോക്കിങ് സിറ്റി യാർ. .!!! അങ്ങനെ മനസ്സിൽ ചിന്തകളുടെ ചെറു മഴ നനഞ്ഞു പതുകെ നടക്കുമ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. തൊട്ടരികിലെ വെയിറ്റിങ് ഷെൽറ്ററിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കുന്നു. അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ ഉടക്കി നിന്നു. ദേവതയെ പോലെ ഒരു പെൺകുട്ടി. മഴ അവർക്കിടയിലേക്ക് മാത്രമാണ് പെയ്യുന്നതെന്നു അവനു തോന്നി. പെട്ടെന്ന് അവനെ അമ്പരപ്പിച്ച് കൊണ്ട് അവൾ അവന്റെ കൂടക്കീഴിലേക്ക് ഓടി കയറി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീട്ടി

വേനൽ ഉണ്ടാകുന്നത്..

ഒരു കോഴിക്കഥ

  രാവിലെ വാട്സ്ആപ് നോക്കിയപ്പോൾ ഒരു unknown നമ്പറിൽ നിന്നും ഒരു Hi വന്നുകിടക്കുന്നു. ഇതാരപ്പാ ഈ രാവിലെ തന്നെ. ഇനി രക്ഷാ ബന്ധൻ ആയത് കൊണ്ട് രാഖി കെട്ടിത്തരാൻ വല്ല പെണ്പിള്ളേരും ആയിരിക്കുമോ? ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ട് ഞാൻ ആ dp യിലേക്ക് ഒന്ന് സൂക്ഷിച് നോക്കി. ഒരു ബുള്ളെറ്റിന്റെ പടമാണ്.മൊബൈലിലേക്ക് ഒരു unknownn നമ്പർ കടന്നു വരുമ്പോൾ അത് ഒരു പെണ്കുട്ടിയുടേത് ആകാനുള്ള സാധ്യതകളെ പറ്റി മാത്രമാകും ചിന്ത. അതിനാൽ തന്നെ ഞാനും ചിന്തിച്ചു ഈ കാലത്ത് ബുള്ളറ്റ് ഓടി ക്കുന്ന പെൺകുട്ടികളും ഉണ്ടല്ലോ ചിലപ്പോൾ അങ്ങനെ വല്ലവരും ആകും! പിന്നെ ഒട്ടും മടിക്കാതെ ഒരു Hi തിരിച്ചയച്ചു. അപ്പോൾ തന്നെ മറുപടി വന്നു. Hw r u? . Fine . Aalake maarippoyallo. Onnu thadichittundallo. Muti okke straight cheythallo..... . മെലിഞ്ഞിരിക്കുന്ന എന്റെ ശരീരത്തിലേക്ക് നോക്കി ഞാൻ ആശ്ചര്യപ്പെട്ടു. തടിക്കാനോ, ഞാനോ?!! കഷണ്ടി കയറി തീരാറായ തലയിൽ തലോടി ഞാൻ മറുപടി അയച്ചു. . Who r u? . Ahhh.. nammale onnum orma kaanilla. Nammal schoolil orumich padchttnd. Anne thaan oottathilum chaattathilum okke pankeduth sammanangal vangunnath njaan nokkk

പെൺ

"മോളേ.... എത്ര നേരായി നിന്നോട് റെഡി ആകാൻ പറയുന്നു. നീ ഒന്ന് വേഗം ഒരുങ്.. അവരൊക്കെ ഇങ്ങെത്താറായി.".. റൂമിൽ നിന്നും മറുപടി ഒന്നും കേൾക്കാത്തതിനാൽ അടുക്കളയിലേക്ക് തിരിച്ചു നടന്ന് അവർ തുടർന്നു. . "പറഞ്ഞ് പറഞ്ഞ് എന്റെ തൊണ്ട പൊട്ടാറായി മായേച്ചീ. എന്റെ മോൾ ആയത് കൊണ്ട് പറയുകയല്ല, ഇത്രയും അനുസരണ ഇല്ലാത്ത ഒരു സാധനത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഏതെങ്കിലും സിനിമേം കണ്ടിരിക്യാവും കെട്ടിലമ്മ. വല്യ സംവിധായികയല്ലേ.. എന്റെ ചേച്ചീ 12ആം ക്‌ളാസ് കഴിഞ്ഞപ്പോ തുടങ്ങിയതാ അവൾക്കീ സിനിമ സൂക്കേട്. ഫുൾ A+ വാങ്ങി ജയിച്ചപ്പോ അവൾ പറയാ അവൾക്ക് സിനിമ പഠിക്കാൻ പോകണം ന്നു." . "എന്നിട്ട് നിങ്ങൾ അവളെ ബി-ടെക് നു അല്ലെ ചേർത്തത്?". . "പിന്നല്ലാതെ... വിവരം ഉള്ള ആരേലും മക്കളെ സിനിമാ പഠിപ്പിക്കാൻ വിട്വോ ചേച്ചീ. ബി ടെക് കഴിഞ്ഞപ്പോ അവക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയതാ." . "പക്ഷെ അവൾ പോയില്ലല്ലോ.." . അഹങ്കാരം.. ഐ ടി ജോലി വേണ്ടത്രെ.എന്നിട്ട് വീട്ടിൽ വന്നിട്ട് ഞങ്ങളോട് കുറച് കാശ് ചോദിച്ചു. എന്തിനാ?.. അവക്ക് ഷോർട് ഫിലിം പിടിക്കണമത്രെ...." . &q

കുടിയേറ്റം

കളിപ്പാവകൾ വെട്ടിമുറിക്കപ്പെടുമ്പോൾ

ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്ത ശേഷം 2 പേരും ആ ഹോട്ടലിലേക്ക് കയറി. വാർദ്ധക്യത്തിന്റെ ആക്രമണത്തിൽ തളരാതിരിക്കുന്ന അവരെ ഇന്നലെ രാത്രിയിലെ ദീർഘ ദൂര യാത്ര അല്പം തളർത്തിയിട്ടുണ്ടെന്നു മുഖം കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട്. നരയും കഷണ്ടിയും കീഴ്‌പ്പെടുത്തിയ ഒരാളുടെ തലയിൽ ചോര വഹിക്കുന്ന ഞരമ്പുകൾ ജീവന്റെ സ്പന്ദനം വിളിച്ചറിയിക്കുന്നുണ്ട്. . "നിങ്ങളെ ഇന്നലെ ട്രെയിനിൽ വെച് കണ്ടു മുട്ടിയത് നന്നായി. കുറെ കാലമായി വിചാരിക്കുകയാണ് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരണം എന്ന്. പക്ഷേ..." . "ചിലപ്പോ അത് കൊണ്ടായിരിക്കും പടച്ചോൻ നമ്മളെ ഇവിടിങ്ങനെ ഒരുമിച്ച് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്" . വെയിറ്റർ ചായ മേശപ്പുറത്തു വെച്ചു. ചായ കുടിച്ചപ്പോൾ അയാൾക്ക് യാതൊരു രുചിയും അനുഭവപ്പെട്ടില്ല. രുചികളെല്ലാം അയാളോട് വിട പറഞ്ഞിട്ട് കൊല്ലങ്ങൾ പലതായി. "എല്ലാം എന്റെ തെറ്റാ..... പണ്ട് ഞാനും ഒരു പാർട്ടി പ്രവർത്തകൻ ആയിരുന്നു. പാടത്തെ തൊഴിലാളികൾക്ക് വേണ്ടി ഒരുപാട് സമരം ചെയ്തിട്ടുണ്ട്. അന്നൊക്കെ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യത്തിനായി പാർട്ടി  ഉണ്ടാ

തീവ്രവാദി

ഭാവിയിലെ സ്വർഗ്ഗത്തിനായ് ഭൂമിയിൽ നരകം പണിയുന്നവൻ

ദൈവത്തിന്റെ മുഖം

ബസ് വളരെ പതുക്കെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. കാരണം എന്തെന്നറിയാൻ അയാൾ പുറത്തേക്ക് എത്തി നോക്കി. വായ മൂടിക്കെട്ടി ഒരു ജാഥ കടന്നു വരുന്നുണ്ട്. അയാൾ ജാഥയുടെ മുൻപിൽ പിടിച്ചിരിക്കുന്ന ബാനറിൽ എഴുതിയിരിക്കുന്നത് വായിച്ചു. "ജിംഷാറിനെതിരായ ആക്രമണത്തിൽ പ്രധിഷേധിക്കുക". കാര്യമെന്താണെന്നു അയാൾക്ക് മനസിലായില്ല. കുറച് കാലമായി അയാൾ തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമായി ഒതുങ്ങിയിരിക്കുകയാണ്. ജാഥയെ പിന്നിലാക്കി വേഗതയോടെ ബസ് മുന്നോട്ട് കുതിച്ചു. ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. അയാൾ ബസ് ഇറങ്ങി നടന്നു. സമയം ഉച്ച നേരമായതിനാൽ നല്ല വെയിൽ ഉണ്ടായിരുന്നു. ഈ നേരത്ത് തന്നെ എത്തിയാലെ അദ്ദേഹത്തെ കാണാൻ കഴിയു എന്നതിനാലാണ് ഈ നേരത്ത് എത്തിച്ചേരുന്ന വിധം രാവിലെ ഇറങ്ങിയത്. ഗേറ്റിലെ നെയിം ബോർഡ് നോക്കി വീട് ഇത് തന്നെയെന്ന് ഉറപ്പിച്ചു. കോളിങ് ബെൽ അടിച്ചപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു. . "ആഹ്.. ആരാ ഇത്. എന്താ ഒരു മുന്നറിയിപ്പുമില്ലാതെ. മോൾക്ക് കുഴപ്പൊന്നുല്ലല്ലോ ." . "ഒന്നൂല്യ ഡോക്ടറേ..ഡോക്ടർ അന്നാ ഓപ്പറേഷൻ ചെയ്ത് തന്നത് കൊണ്ട് ന്റെ മോൾ ഇപ്പോഴും ജീ

ഓഫ് ലൈൻ

ഓപ്പറേഷന് ‍ തിയ്യേറ്ററിന്റെ മുന് ‍ പിലിരുന്നു തന്റെ സ്മാര് ‍ ട്ട് ഫോണില് ‍ ഫേസ്ബുക് അപ്ഡേറ്റ് തപ്പുകയായിരുന്നു ഉമേഷ് . ഒരു ആക്സിഡന് ‍ റ് കേസുമായ് വന്നതാണ് ബാലേട്ടനും സുഹൃത്തുക്കളും .   ഓപ്പറേഷന് ‍ തിയ്യേറ്ററില് ‍ നിന്നും പുറത്തേക്ക് വന്നു നഴ്സ് പറഞ്ഞു . " പര് ‍ വതിയുടെ ഹസ്ബന്റ് ............".. ഉമേഷ് എഴുന്നേറ്റ് ചെന്നു ... " സിസേറിയന് ‍ ആണ് . blood വേണ്ടി വരും ..".. . " സിസ്റ്ററെ , ബ്ലഡ് ഗ്രൂപ് ഏതാ ????".. . " താന് ‍ എന്തൊരു ഭര് ‍ ത്താവടോ .. സ്വന്തം ഭാര്യയുടെ ബ്ലഡ് ഗ്രൂപ് അറിയില്ലേ ??.. A -ve .. കിട്ടാന് ‍ അല്പം പ്രയാസം കാണും ..."..... അല്പനേരം ആലോചിച്ച ശേഷം ഉമേഷ് ഫേസ്ബുകില് ‍ പോസ്റ്റ് ചെയ്തു .. "Need A-ve blood .. Urgent..."... വാട്സപ്പില് ‍ പലര് ‍ ക്കും മെസേജ് അയച്ചു ... ലൈക്കുകളും കമ്മന് ‍ റുകളും സ്മൈലികളും പല രൂപത്തില് ‍ വന്നെങ്കിലും blood മാത്രം വന്നില്ല ...   കാര്യം മനസ്സിലാക്കിയ ബാലേട്ടന് ‍ സുഹൃത്തുക്കളില് ‍ ഒരാളോട് പറഞ്ഞു .. " നീ പൊയ് ഷാജിയെയും കൂട്ടി ഇങ്ങ്