ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കളിപ്പാവകൾ വെട്ടിമുറിക്കപ്പെടുമ്പോൾ

ട്രെയിനിറങ്ങി സ്റ്റേഷനിൽ നിന്ന് തന്നെ പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്ത ശേഷം 2 പേരും ആ ഹോട്ടലിലേക്ക് കയറി. വാർദ്ധക്യത്തിന്റെ ആക്രമണത്തിൽ തളരാതിരിക്കുന്ന അവരെ ഇന്നലെ രാത്രിയിലെ ദീർഘ ദൂര യാത്ര അല്പം തളർത്തിയിട്ടുണ്ടെന്നു മുഖം കാണുമ്പോൾ തന്നെ മനസിലാകുന്നുണ്ട്. നരയും കഷണ്ടിയും കീഴ്‌പ്പെടുത്തിയ ഒരാളുടെ തലയിൽ ചോര വഹിക്കുന്ന ഞരമ്പുകൾ ജീവന്റെ സ്പന്ദനം വിളിച്ചറിയിക്കുന്നുണ്ട്.
.
"നിങ്ങളെ ഇന്നലെ ട്രെയിനിൽ വെച് കണ്ടു മുട്ടിയത് നന്നായി. കുറെ കാലമായി വിചാരിക്കുകയാണ് നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് വരണം എന്ന്. പക്ഷേ..."
.
"ചിലപ്പോ അത് കൊണ്ടായിരിക്കും പടച്ചോൻ നമ്മളെ ഇവിടിങ്ങനെ ഒരുമിച്ച് കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നത്"
.
വെയിറ്റർ ചായ മേശപ്പുറത്തു വെച്ചു. ചായ കുടിച്ചപ്പോൾ അയാൾക്ക് യാതൊരു രുചിയും അനുഭവപ്പെട്ടില്ല. രുചികളെല്ലാം അയാളോട് വിട പറഞ്ഞിട്ട് കൊല്ലങ്ങൾ പലതായി.

"എല്ലാം എന്റെ തെറ്റാ..... പണ്ട് ഞാനും ഒരു പാർട്ടി പ്രവർത്തകൻ ആയിരുന്നു. പാടത്തെ തൊഴിലാളികൾക്ക് വേണ്ടി ഒരുപാട് സമരം ചെയ്തിട്ടുണ്ട്. അന്നൊക്കെ പണിയെടുക്കുന്ന തൊഴിലാളികളുടെ ആവശ്യത്തിനായി പാർട്ടി  ഉണ്ടാവുകയായിരുന്നു. ഒരു മകൻ ഉണ്ടായപ്പോൾ അവനെയും ഞാൻ പഠിപ്പിച്ചു പാർട്ടിയെയും തൊഴിലാളികളെയും പറ്റി. പക്ഷെ അവന്റെ കാലമായപ്പോഴേക്കും പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ ഉണ്ടാകുന്ന അവസ്ഥയായി. അവനും അതിൽ ഒരുവനായി. ഒടുവിൽ അതിനുള്ള കൂലി ഞങ്ങൾക്ക് കിട്ടി. വെട്ടി മുറിച്ച അവന്റെ ശരീരം.... അല്ലെങ്കിൽ ഞാൻ എന്തിനാ ഈ കഥകൾ ഒക്കെ നിങ്ങളോട് പറയുന്നേ... നിങ്ങൾക്കും ഉണ്ടല്ലോ ഇത് പോലെ ഒരു കഥ.. അല്ലേ മാഷേ?? "
അയാൾ ചായ വലിച്ച് കുടിച്ചു.
"അതെ, ഇരകൾക്കെല്ലാം ഒരു കഥയാണല്ലോ.."
.
"ആഹ്...അവൻ പോയതിന് ശേഷം എനിക്ക് കിട്ടുന്ന ചെറിയ പെൻഷൻ കൊണ്ടാണ് കുടുംബം ജീവിച് പോകുന്നത്. എല്ലാ കൊല്ലവും അവന്റെ ആണ്ടിന് പാർട്ടിക്കാർ വരും അവനു വേണ്ടി എല്ലാം അവർ ചെയ്യും എന്ന് ഉറപ്പ് പറയും... ഒരു ദിവസം അറിഞ്ഞു.. എന്റെ മകന് വേണ്ടി അവർ നിങ്ങളുടെ മകനെ വെട്ടിക്കൊന്നെന്നു..എന്ത് ചെയ്യാനാ മാഷെ..."
.
അൽപ സമയം അവർക്കിടയിൽ മൗനം നിറഞ്ഞു.
"അതൊക്കെ കഴിഞ്ഞിട്ട് വർഷം പലതായില്ലേ..അവസാനിക്കാത്തൊരു തുടർക്കഥയാണിതെടോ. നമ്മുടെ നഷ്ടങ്ങൾ നേട്ടങ്ങളാക്കുന്നവർ ഉള്ളിടത്തോളം ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.."
.
"മ്ഹും.. അതെ. എനിക്ക് പ്രായമായി.. ഞാൻ ചത്താലും കുടുംബത്തിലുള്ളോർക്ക് ജീവിക്കണ്ടെ.. അതാണ് അവന്റെ ഭാര്യയുടെ ജോലിക്കായി ഒരു നിവേദനം കൊടുക്കാമെന്നു വെച്ചത്. അവിടുത്തെ പാർട്ടിക്കാർ എല്ലാം ശരിയാക്കിയിട്ടുണ്ട്, ഈ നിവേദനവുമായി മന്ത്രിയെ ഒന്ന് കണ്ടാൽ മതി എന്നാണ് പറഞ്ഞത്."
.
ബിൽ കൊടുത്ത് ഇറങ്ങാൻ നേരമാണ് ടി വിയിൽ അവരാ ഫ്ലാഷ് ന്യൂസ് കണ്ടത്.
.
"പ്രമുഖ രാഷ്ട്രീയ പാർട്ടിയായ INM  CJNഇൽ ലയിക്കുന്നു."
2 പാർട്ടിയുടെയും നേതാക്കന്മാർ തമ്മിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ ടീവിയിൽ നിറഞ് നിന്നു.
.
അവർ ഹോട്ടലിന്റെ പുറത്തേക്ക് ഇറങ്ങി നടന്നു.
.
"അല്ലെങ്കിലും ഒരു കണക്കിന് നോക്കിയാ ഇതാടോ നല്ലത്. ഇതാകുമ്പോ ഇനി ഈ പാർട്ടികളുടെ പേര് പറഞ് തമ്മിൽ തല്ലൂലാലോ.. നമ്മക്ക് സംഭവിച്ച പോലെ നഷ്ടം ഇനി ആർക്കും ഉണ്ടാവുകേം ഇല്ല..."
.
"അതെ മാഷേ ഇത് തന്നെയാ നല്ലത്..."
.
ഇരച്ചു കയറിയ രക്തം അവരുടെ മുഖത്തെ ചുവപ്പിച്ചു. 
കയ്യിൽ ഉണ്ടായിരുന്ന നിവേദനം അയാൾ ഹോട്ടലിലെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.. .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...