ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

9 - എന്റെ കാഴ്ച


#9_Movie
(Spoiler Alert)

പ്രിത്വിരാജിന്റെ അഭിമുഖങ്ങളിൽ എല്ലാം തന്നെ മലയാള സിനിമയെ ലോക സിനിമയോളം വിശാലമാക്കാനായി തന്നാൽ കഴിയുന്നത് ചെയ്യണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്. ആ ആഗ്രഹ പൂർത്തീകരണത്തിലേക്കുള്ള മികച്ച ശ്രമമാണ് 9 എന്ന ചിത്രം

8...

സയൻസ് ഫിക്ഷൻ, ഹൊറർ ത്രില്ലർ, ഫാമിലി ഡ്രാമ എന്നിങ്ങനെ 3 വിഭാഗത്തിലും ഉൾപ്പെടുത്താം എങ്കിലും ആദ്യ രണ്ടു വിഭാഗത്തിൽ ഉള്ളതാണെന്ന് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയാണ് 9. സയൻസിനെയും ഹൊററിന്റെയും പിൻബലത്തിൽ അഛനും  മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

7...

 ശാസ്ത്രവും മാനുഷിക ബന്ധങ്ങളും ഫിക്ഷനും കൂട്ടിക്കലർത്തി ഒടുവിൽ ശാസ്ത്രത്തെ ശരി വെച്ച് പൂർണ്ണത കൈവരിക്കുന്ന ധീരമായ ഒരു ഉദ്ധ്യമമാണ് 9. ഒരു പക്ഷെ മണിച്ചിത്രതാഴിന്‌ ശേഷം ആ പൂർണ്ണത കൈവരിക്കുന്ന ചിത്രവും ഇതാകാം.

6...

ഭൂമിയുടെ അരികിലൂടെ ഉൽക്ക കടന്ന് പോകുന്നതിന് ശേഷമുള്ള 9 ദിവസത്തെ കഥ. ആഗോള മാനമുള്ള വിഷയത്തെ മലയാളത്തിലേക്ക് ചുരുക്കുമ്പോൾ സംഭവിക്കാവുന്ന വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത വിധം ചിത്രം അണിയിച്ചോരുക്കിയിട്ടുണ്ട്. ശേഖർ മേനോന്റെ ബാക്ക് ഗ്രൗണ്ട് സ്കോറും രാമനുജത്തിന്റെ ക്യാമറയും ചിത്രത്തിനെ ഓരോ നിമിഷവും ജീവസ്സുറ്റതാക്കുന്നു

5...

അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു. പ്രത്യേകിച്ച് ആദമായി അഭിനയിച്ച കുട്ടിയും വാമിഖയും. കൊച്ച് കുട്ടിയുടെ നിഷ്കളങ്കതയും നഷ്ടങ്ങളുടെ ദുഖവും മാസ്റ്റർ അലോക് ഭദ്രമാക്കിയപ്പോൾ വാമിഖ സുന്ദരമായി ഭയം നിറച്ചു. അനാവശ്യമായി കഥാപാത്രങ്ങൾ ഇല്ല  എന്നത് പോലെ അനാവശ്യമായ സംഭാഷണങ്ങളും ചിത്രത്തിലില്ല. മംമ്ത അവതരിപ്പിച്ച കഥാപാത്രം ഗർഭിണിയാണ് എന്നു പ്രിത്വിയെ അറിയിക്കുന്ന രംഗമുണ്ട്. അവിടെ "നമുക്ക് ഈ കുട്ടി വേണോ"" എന്നൊരു ചോദ്യം സാധാരണ നിലയിലാണെങ്കിൽ ഉണ്ടാവേണ്ടതായിരുന്നു. ഇവിടെ പ്രിത്വിയുടെ മുഖത്തു നിന്നും പ്രേക്ഷകനെ കൊണ്ട് ആ ചോദ്യം വായിപ്പിയ്ക്കുകയാണ് സംവിധായകൻ ചെയ്തിട്ടുള്ളത്

4...

ചിത്രത്തിന്റെ ആദ്യം കാണിക്കുന്ന ഗ്രഹണത്തിലെ ഇരുട്ടും വെളിച്ചവും പോലെ, സയൻസ് - അന്ധ വിശ്വാസാം, സ്നേഹം - വെറുപ്പ്  എന്നിങ്ങനെ രണ്ട് തലങ്ങളെ മനോഹരമായി ബാലൻസ് ചെയ്യുന്നുണ്ട് ചിത്രം. എത്രയൊക്കെ സയൻസിൽ വിശ്വസിക്കുന്നു എന്നു പറഞ്ഞാലും ഉള്ളിൽ ഒരല്പം അന്ധ വിശ്വാസം ഉണ്ടാകും അത് പോലെ തന്നെ മനസിൽ എത്ര തന്നെ സ്നേഹം ഉണ്ടെങ്കിലും എവിടെയെങ്കിലും ഒരല്പം വെറുപ്പും കാണും.
അന്ധ വിശ്വാസങ്ങൾ സയൻസിനെ തോൽപ്പിക്കുന്നത് പോലെ തന്നെ അപകടമാണ് മനസ്സിലെ വെറുപ്പ് സ്നേഹത്തെ കീഴടക്കുന്നത്. ഇത് പ്രേക്ഷകനിലേക്ക് എത്തിക്കുന്നിടത്താണ് ചിത്രം വേറെ ഒരു തരത്തിലേക്ക് ഉയരുന്നത്.

3...

ചിത്രം അവസാനിക്കുമ്പോൾ വാമിഖാ അവതരിപ്പിച്ച ഈവ എന്ന കഥാപാത്രം യാഥാർഥ്യമാണോ അല്ലയോ എന്ന ഒരു ചോദ്യം ബാക്കി വെക്കുന്നുണ്ട്. പ്രേക്ഷകന്റെ യുക്തിക്കനുസരിച് പൂരിപ്പിച്ചെടുക്കാവുന്നതാണ്. യാഥാർഥ്യമല്ല എന്നതാണ് എന്റെ നിഗമനം. ചിത്രത്തിന്റെ ആദ്യഭാഗത്തും അവസാന ഭാഗത്തും പ്രകാശ് രാജും പ്രിത്വിരാജും  തമ്മിലുള്ള സംഭാഷണങ്ങൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

2...

പ്രിത്വിയുടെ മുൻകാല ചിത്രങ്ങളായ എസ്‌റ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങിയവയുമായി പ്രമേയ പരമായും മേക്കിങ്ങിലും ഉള്ള സാമ്മ്യതകൾ, ഒന്നു സൂക്ഷിച്ചു നോക്കിയാൽ മണിച്ചിത്രത്താഴ്‌മായുള്ള പ്രത്യക്ഷവും പരോക്ഷവുമായ സാമ്മ്യം എന്നിവ ചിത്രത്തിന്റെ പോരായ്മയാണ്. അവസാന രംഗങ്ങളിൽ ഇമോഷണൽ ആയുള്ള പ്രിത്വിയുടെ ശബ്ദവും പോരായ്മയായി തോന്നി

1...

ഇത് കയ്യടിച്ച് അവസാനിപ്പിക്കാവുന്ന സിനിമയല്ല, ചിത്രത്തിന്റെ ഫൈനൽ ക്രെഡിറ്റിന് ശേഷമുള്ള രംഗവും കണ്ട്‌ തലക്ക്  ഒരു ഇടി ഇടിച്ച് ചിന്തിക്കേണ്ട ചിത്രമാണ്.
ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട് ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കണമെന്നു. ചിത്രം കഴിയുമ്പോഴും ചോദ്യങ്ങൾ ബാക്കിയാവുകയാണ്. പ്രേക്ഷകൻ അവനവനോട് തന്നെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിൽ മാത്രമേ ചിത്രത്തിന്റെ പൂർണ്ണ രൂപം മനസ്സിലാക്കാൻ കഴിയുകയുള്ളു. ഇത്തരത്തിൽ ചിത്രം ഒരുക്കിയ സംവിധായകൻ ജിനൂസ് മുഹമ്മദ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട്.

Go....

മലയാളത്തിൽ വ്യത്യസ്തമായ ചിത്രങ്ങൾ ഉണ്ടാകണം എന്നാഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് 9. ഒരു ഫീൽ ഗുഡ് എന്റര്ടെയിനർ പ്രതീക്ഷിക്കാതെ ഒരു പരീക്ഷണ ചിത്രം കണ്ട് ആസ്വദിക്കാനായി  ടിക്കറ്റ് എടുക്കാവുന്നതാണ്. ഒറ്റ കാഴ്ചയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തണം എന്നില്ലെങ്കിലും ഒന്നു ചിന്തിച്ചാൽ ആസ്വാദനത്തിന്റെ മറ്റൊരു ലോകം തന്നെ ചിത്രം നമുക്ക് മുന്നിലേക്ക് വച്ചു നീട്ടുന്നുണ്ട്.
So Go and explore 9🎬
#9movie
#prithviraj

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന് വീ

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ ഒട്ടനവധി മെസേജുകള്‍. അവയെല്ലാം അവനോട്