ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനസിൽ പ്രകാശം നിറക്കുന്ന പ്രകാശൻ

#ഞാൻ_പ്രകാശൻ

ഒരു ബസ്‌ യാത്രയാണ്. പുലർ കാലത്തെ മഞ്ഞ് പുതച്ച പാതയിലൂടെയുള്ള ഒരു ബസ് യാത്ര.  ഇരു വശവും പച്ചയുടുത്ത പാടങ്ങൾക്ക് നടുവിലൂടെ പോകുമ്പോൾ സൂര്യന്റെ പൊൻ കിരണങ്ങൾ ഭൂമിക്ക് ആദ്യ ചുംബനം നൽകുന്ന കാഴ്ച കാണാം. ഇത്തിരി ദൂരം പിന്നിട്ടാൽ പുഴകളും മലകളും ഗ്രാമ ഭംഗിക്ക് മാറ്റ് കൂട്ടുന്നത് കാണാം. കാലത്ത് ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമായ പതിവ് യാത്രക്കാരാണ് ബസിൽ. അവർക്കൊപ്പം ഞാനും. ഇത്തവണ ഫഹദ് ഫാസിൽ എന്ന രസികൻ കണ്ടക്ടറാണ്. അയാളുടെ ചെറു ചലനങ്ങൾ പോലും യാത്രക്കാരെ രസിപ്പിക്കുന്നു. ബസിലെ ആ തിരക്കിനിടയിലും മുന്നിലും പിന്നിലുമായി ഓടിയെത്തി  ടിക്കറ്റ് നൽകി അയാൾ യാത്രയിൽ നിറഞ്ഞ് നിൽക്കുന്നു. ഇടക്ക് യാത്ര വിരസമായി അനുഭവപ്പെടുമെന്ന ഘട്ടത്തിൽ ഫഹദ് കൃത്യമായ രക്ഷാപ്രവർത്തനം നടത്തുന്നു. ക്ളീനറായി ശ്രീനിവാസനാണ്. ഏതൊക്കെ സ്റ്റോപ്പിൽ ആളെയിറക്കണം എത്ര നേരം നിർത്തണം എന്നൊക്കെ കൃത്യമായി അദ്ദേഹത്തിനറിയാം. പതിവ് പോലെ ഡ്രൈവർ സീറ്റിൽ സാക്ഷാൽ സത്യൻ അന്തിക്കാട്.. ഈ ബസ് ഇത് വരെ ഓടിയ അതേ റൂട്ടിൽ തന്നെയാണ് ഇപ്പോഴും ഓടുന്നത്. പുറം കാഴ്ചകളും യാത്രക്കാരും പരിചിതമായത് തന്നെ. എന്നിരുന്നാലും വിടരുന്ന ഓരോ പ്രഭാതത്തിനും ഒരു പുതുമ ഉണ്ടെന്നത് പോലെ ഓരോ പ്രഭാതവും നമ്മുടെ മനസിന്  സംതൃപ്തി നൽകുന്നത് പോലെയാണ് 'ഞാൻ പ്രകാശൻ'. എത്രയാവർത്തിച്ചാലും നഷ്ടപ്പെടാത്തൊരു പുതുമ സത്യൻ ഇതിലും ചാലിച്ച് ചേർത്തിട്ടുണ്ട്.  ഒത്തിരി ചിരിയിൽ നിന്നും പെട്ടെന്ന് ഒരു സഡൻ ബ്രേക്കിട്ട് ഒന്നു കണ്ണു നനയിച്ച് ഇത്തിരി ചിന്തകൾ നൽകുന്നൊരു യാത്ര.  ധൈര്യമായി ടിക്കറ്റ് എടുത്ത് കയറാം ഈ യാത്രക്ക്..👍
https://m.facebook.com/story.php?story_fbid=787444714926835&id=522889308049045

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ടിക് ടോക് വൈറൽ

സമയം രാത്രി 12 മണിയോടടുക്കുന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് രണ്ട് യുവാക്കൾ ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പച്ച വിരിച്ച ആ ഗ്രാമത്തിലേക്ക് കടന്ന് വരികയാണ്. "എടാ, മഹേഷേ.. ഇത് വല്ലതും വേണോ?? ഇത് നിന്റെ ഹോസ്റ്റൽ അല്ല" "എന്താ... ??" "ഓഹ്.. ഈ ബൈക്കിന്റെ ഒരു നശിച്ച ഒച്ച. പറഞ്ഞാലും കേക്കൂലാ.. മഹേഷേ.. നീ ബൈക്ക് ഒന്ന് ഒതുക്കിയെ" മഹേഷ് ബൈക്ക് നിർത്തി. "എന്താടാ? " "ഡാ മഹേഷേ. ഇത് വേണോ. ഇത് നമ്മടെ ഹോസ്റ്റൽ അല്ല.സമയം രാത്രി പന്ത്രണ്ടാകാറായി. അവന്റെ വീട്ടുകാർ ഒക്കെ ഉറങ്ങിക്കാണും. അവന്റെ അച്ഛൻ അല്ലെങ്കിലേ ഒരു ചൂടനാ" "അപ്പൊ പിന്നെ നമ്മൾ ഇത്രേം വണ്ടി ഓടിച്ച് വന്നത് വെറുതെയാ?" " എന്നാലും.." " അശ്വിൻബ്രോ നീ എന്തിനാ ഇങ്ങനെ  പേടിക്കുന്നെ? നമ്മൾ അവനെ തല്ലാൻ ഒന്നും അല്ലല്ലോ പോണേ.  അവന്റെ വീട്ടിൽ പോകുന്നു. അവനെ വിളിക്കുന്നു. നമ്മൾ  ബർത്ത് ഡേ കേക്ക് കൊണ്ട് വന്നത് കണ്ട് അവനും വീട്ടുകാരും സർപ്രൈസ് ആകുന്നു. കേക്ക് കട്ട് ചെയ്യുന്നു. നീ ഇതൊക്കെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു. "ഓഹ് മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്...

പ്രവാസം - എം മുകുന്ദൻ

പ്രവാസം എം മുകുന്ദൻ പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. മലയാളിയുടെ സാംസ്കാരിക സാമ്പത്തിക മണ്ഡലങ്ങളെ ഒട്ടനവധി പ്രവാസ ജീവിതങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോഴും സ്വാധീനിക്കുന്നുമുണ്ട്. പ്രവാസ ജീവിതങ്ങളെ പ്രമേയമാക്കി മലയാളത്തിന്റെ പ്രിയ കഥാകാരൻ എം മുകുന്ദൻ രചിച്ച നോവൽ ആണ് 'പ്രവാസം'. ബർമ്മയിലേക്ക് യാത്രയായ കൊറ്റിയത്ത് കുമാരനിലൂടെ തുടങ്ങുന്ന നോവൽ അയാളുടെ മകൻ ഗിരിയിലൂടെയും അയാളുടെ മകൻ അശോകനിലൂടെയും പല തലമുറകളുടെ, പല ദേശങ്ങളുടെ കഥ പറയുന്നു. നോവലിൽ ഏറ്റവും ആകർഷിച്ചത് അതിന്റെ ആഖ്യാനമാണ്. നിരവധിയായ കഥാപത്രങ്ങളും കഥാസന്ദർഭങ്ങളും ആകാശത്തെ നക്ഷത്രങ്ങൾ കണക്കെ പലയിടങ്ങളിലായി ചിതറി കിടപ്പാണ്. അവയെ ഏറ്റവും മനോഹരമായി കൂട്ടിയോജിപ്പിക്കുന്നുണ്ട് മുകുന്ദൻ എന്ന കഥാകാരൻ. ആ കൂട്ടിയോജിപ്പിക്കലിൽ തെളിയുന്ന 'പ്രവാസം' വായനക്കാരനെ വിസ്മയിപ്പിക്കുന്ന പ്രഭ ചൊരിയുന്നുണ്ട്. ആദ്യ ഭാഗത്ത് കഥ പറിച്ചിലിനായി മുകുന്ദൻ നിയോഗിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ എസ് കെ പൊറ്റക്കാടിനെയാണ്. ഒരു കാലഘട്ടത്തിന്റെ കഥ വായനക്കാർ അദ്ദേഹത്തിന്റെ കണ്ണിലൂടെ  കാണുമ്പോൾ അടുത്തൊരു കാലഘട്ടത്തിന്റെ കഥ പറിച്ചി...

നാടൻ പ്രേമം - എസ് കെ

2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാ...