2018 ഇൽ ആദ്യമായ് വായന പൂർത്തിയാക്കിയ പുസ്തകമാണ് എസ് കെയുടെ ആദ്യ നോവലായ നാടൻ പ്രേമം. ഒരു നാട്ടിൻ പുറത്തെ കാഴ്ചകൾ പോലെ ലളിതവും സുന്ദരവുമായൊരു കൃതി. രവീന്ദ്രൻ എന്ന പണക്കാരനായ പട്ടണവാസി ഒഴിവുകാലം ചിലവഴിക്കാനായി മുക്കം എന്ന ഗ്രാമത്തിൽ എത്തപ്പെടുന്നതും അവിടെ വെച്ച് അയാൾ ഗ്രാമത്തിലെ പെണ്കുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് ഇതിവൃത്തം. ഈ ഒരു ഇതിവൃത്തം ഇന്ന് നമ്മൾ വേറെ പല രചനകളിലും ചലച്ചിത്രങ്ങളിലുമായി ആവർത്തിച്ച് കണ്ടിട്ടുണ്ട്. അതിനാൽ പ്രമേയത്തിൽ യാതൊരു പുതുമയും തോന്നിയില്ല. പക്ഷേ അദ്ദേഹം ഈ കൃതി എഴുതിയത് 1941ലാണ് എന്ന കാര്യം ഓർക്കേണ്ടിയിരിക്കുന്നു. എഴുതിയ കാലത്ത് ഈ കൃതി പുതുമയുള്ളതായിരുന്നിരിക്കണം. വർഷം ഏറെ കഴിഞ്ഞപ്പോൾ ആളുകൾക്കും നഗര ഗ്രാമ കാഴ്ചകൾക്കും മാറ്റം വന്നെങ്കിലും പ്രണയത്തിന്റെ കാതലായ ഭാവത്തിന് യാതൊരു മാറ്റവും ഇല്ലെന്നു ഈ കൃതി ഇന്ന് വായിക്കുമ്പോൾ മനസ്സിലാകും. നോവൽ വായനയിൽ തന്നെ ഒരു ചലച്ചിത്രാനുഭൂതി പ്രദാനം ചെയ്യുന്നുണ്ട്. പിൽക്കാലത്ത് ഇത് ചലച്ചിത്രമാക്കി മാറ്റിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.
കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...
വായിച്ചിട്ടില്ല.സിനിമ ഇറങ്ങിയെങ്കിൽ അതേതാണു??
മറുപടിഇല്ലാതാക്കൂ