SSC എക്സാം കഴിഞ്ഞ് ബാംഗ്ലൂരിലെ RT നഗറിലെ നഗര വീഥിയിലൂടെ പരീക്ഷാനുഭവങ്ങൾ അയവിറക്കി നടക്കുകയായിരുന്നു. പരീക്ഷക്കയെക്കാൾ കഠിനമായിരുന്നു തുടക്കത്തിലെ സെക്യൂരിറ്റി ചെക്കിങ്ങ്. ഒരു പക്ഷെ വിചാരണക്ക് കൊണ്ട് വരുമ്പോൾ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഇതിലും മാന്യമായ പരിചരണം ലഭിക്കും. നമ്മൾ ഏതോ തീവ്രവാദി സംഘടനയിൽ നിന്നും വരുന്നതാണെന്ന സംശയം ഉണ്ടെന്ന് തോന്നിപ്പിക്കും വിധമാണ് ചെക്കിങ്. കൂടാതെ കൈയിലുള്ള യാതൊരു വിധ സാധന സാമഗ്രികൾക്കും എക്സാം ഹാളിലേക്ക് പ്രവേശനമില്ല. അവ സൂക്ഷിക്കുന്നതിന് 10 രൂപ നല്കുകയും വേണം. ഹാൾ ടിക്കറ്റിൽ ആ 10 രൂപയുടെ കാര്യം പറഞ്ഞിരുന്നില്ല എന്നതിനാലും മോഡിജിയുടെ അനുഗ്രഹത്താൽ കൈയിൽ ചില്ലറയൊന്നും ഉണ്ടായില്ല എന്നതിനാലും സൂക്ഷിപ്പ് കാരന്റെ വായിലിരിക്കുന്നത് മുഴുവൻ കേട്ടു. കന്നഡ ഗൊത്തില്ലെങ്കിലും പറഞ്ഞത് മൊത്തം അത്ര നല്ല കാര്യങ്ങളല്ല എന്ന് മാത്രം മനസിലായി. ഒടുവിൽ ബാഗ് അരിച്ച് പെറുക്കി ലഭിച്ച 7 രൂപ കൊണ്ട് ഒരു വിധം അയാളുടെ വായടപ്പിക്കുകയായിരുന്നു.
അങ്ങനെ ആലോചനയിൽ മുഴുകി നടക്കുമ്പോഴാണ് ഒരു കാഴ്ച കണ്ടത്. രണ്ട് ഭിന്നലീംഗക്കാർ എതിരേ നടന്ന് വരികയാണ്. ഭിന്ന ലിംഗക്കാർക്ക് അനുകൂലമായുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ എല്ലാം ചറപറ ലൈക് അടിക്കാറുണ്ടെങ്കിലും പണ്ടൊരിക്കൽ ട്രെയിനിൽ വെച്ച ഉണ്ടായൊരു അനുഭവം കാരണം ഇത്തരക്കാരെ നേരിട്ട് കാണുമ്പോൾ ഇപ്പോഴും ഭയമാണ്. നോട്ടം അവരിൽ പതിഞ്ഞാൽ ഒരു പക്ഷെ കാശും പിടിച്ച് വാങ്ങിച്ചേ പോവുകയുള്ളൂ. അതിനാൽ ഞാൻ ഒരു വശത്തേക്ക് തല ചെരിച്ച് അവരെ കണ്ടിട്ടേയില്ലെന്ന ഭാവേനെ നടന്നു. ബാംഗ്ലൂരിന് ഒരു പ്രത്യേകത ഉണ്ട്. നമ്മൾ നടക്കുന്നത് അതീവ ശ്രദ്ധയോടെ ആകണമെന്ന് നിർബന്ധമുള്ള നഗരസഭാ അധികൃതർ ഉള്ള സ്ഥലമാണ്. നമ്മൾ ശ്രദ്ധയോടെ നടക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാൻ അവർ നടപ്പാതയിൽ ഇടക്ക് ചില സ്ഥലങ്ങളിൽ സ്ലാബ് ഇളക്കി മാറ്റിയിടും!! ശ്രദ്ധ ഇല്ലാത്തവൻ അതിൽ വീഴും. കണ്ട കാഴ്ച സമ്മാനിച്ച വെപ്രാളത്തിൽ ആയിരുന്നതിനാലും ഒരു വശത്തേക്ക് നോക്കി നടക്കുകയായിരുന്നതിനാലും നഗരസഭക്കാരുടെ പരീക്ഷണം എന്റെ കണ്ണിൽ പെട്ടില്ല. കൂടുതൽ എന്ത് പറയാൻ, മുന്നോട്ട് കാൽ വെച്ച ഞാൻ താഴോട്ട് പോയി! അധികം ആഴവും വെള്ളവുമുണ്ടായില്ലെന്നതിനാൽ വലിയ പരുക്കുകൾ ഒന്നും പറ്റിയില്ല. മുകളിലോട്ട് കയറാനായി പരസഹായത്തിനായി നോക്കിയപ്പോഴാണ് ആ രണ്ട് ഭിന്ന ലിംഗക്കാർ എനിക്കടുത്തേക്ക് ഓടി വരുന്നത് കണ്ടത്. അടുത്തെത്തിയ അവർ ലൈറ്റ് വെയിറ്റ് ആയ എന്നെ രണ്ട് കൈയിലും പിടിച്ച് തൂക്കിയെടുത്ത് മുകളിലേക്ക് കയറ്റി. കന്നഡയിൽ അവർ പറഞ്ഞത് മനസിലായില്ലെങ്കിലും അതിൽ സ്നേഹവും കരുണയും ഉണ്ടെന്ന് അവരുടെ മുഖഭാവത്തിലൂടെ ഊഹിച്ചു. ഒടുവിൽ അറിയാവുന്ന ഭാഷയിൽ അവരോട് നന്ദി പറഞ്ഞ് മുൻപോട്ട് നടക്കുമ്പോൾ മനസിൽ ഒന്നുറപ്പിച്ചു.
ഇനി ഇത്തരക്കാരെ കാണുമ്പോൾ മുഖം തിരിച്ച് നടക്കില്ല. അവരും മനുഷ്യർ തന്നെയാണ് ഒരു പക്ഷെ നമ്മളിൽ പലരെക്കാളും മനുഷ്യത്വമുള്ള മനുഷ്യർ...
അങ്ങനെ ആലോചനയിൽ മുഴുകി നടക്കുമ്പോഴാണ് ഒരു കാഴ്ച കണ്ടത്. രണ്ട് ഭിന്നലീംഗക്കാർ എതിരേ നടന്ന് വരികയാണ്. ഭിന്ന ലിംഗക്കാർക്ക് അനുകൂലമായുള്ള ഫേസ്ബുക്ക് പോസ്റ്റുകളിൽ എല്ലാം ചറപറ ലൈക് അടിക്കാറുണ്ടെങ്കിലും പണ്ടൊരിക്കൽ ട്രെയിനിൽ വെച്ച ഉണ്ടായൊരു അനുഭവം കാരണം ഇത്തരക്കാരെ നേരിട്ട് കാണുമ്പോൾ ഇപ്പോഴും ഭയമാണ്. നോട്ടം അവരിൽ പതിഞ്ഞാൽ ഒരു പക്ഷെ കാശും പിടിച്ച് വാങ്ങിച്ചേ പോവുകയുള്ളൂ. അതിനാൽ ഞാൻ ഒരു വശത്തേക്ക് തല ചെരിച്ച് അവരെ കണ്ടിട്ടേയില്ലെന്ന ഭാവേനെ നടന്നു. ബാംഗ്ലൂരിന് ഒരു പ്രത്യേകത ഉണ്ട്. നമ്മൾ നടക്കുന്നത് അതീവ ശ്രദ്ധയോടെ ആകണമെന്ന് നിർബന്ധമുള്ള നഗരസഭാ അധികൃതർ ഉള്ള സ്ഥലമാണ്. നമ്മൾ ശ്രദ്ധയോടെ നടക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാൻ അവർ നടപ്പാതയിൽ ഇടക്ക് ചില സ്ഥലങ്ങളിൽ സ്ലാബ് ഇളക്കി മാറ്റിയിടും!! ശ്രദ്ധ ഇല്ലാത്തവൻ അതിൽ വീഴും. കണ്ട കാഴ്ച സമ്മാനിച്ച വെപ്രാളത്തിൽ ആയിരുന്നതിനാലും ഒരു വശത്തേക്ക് നോക്കി നടക്കുകയായിരുന്നതിനാലും നഗരസഭക്കാരുടെ പരീക്ഷണം എന്റെ കണ്ണിൽ പെട്ടില്ല. കൂടുതൽ എന്ത് പറയാൻ, മുന്നോട്ട് കാൽ വെച്ച ഞാൻ താഴോട്ട് പോയി! അധികം ആഴവും വെള്ളവുമുണ്ടായില്ലെന്നതിനാൽ വലിയ പരുക്കുകൾ ഒന്നും പറ്റിയില്ല. മുകളിലോട്ട് കയറാനായി പരസഹായത്തിനായി നോക്കിയപ്പോഴാണ് ആ രണ്ട് ഭിന്ന ലിംഗക്കാർ എനിക്കടുത്തേക്ക് ഓടി വരുന്നത് കണ്ടത്. അടുത്തെത്തിയ അവർ ലൈറ്റ് വെയിറ്റ് ആയ എന്നെ രണ്ട് കൈയിലും പിടിച്ച് തൂക്കിയെടുത്ത് മുകളിലേക്ക് കയറ്റി. കന്നഡയിൽ അവർ പറഞ്ഞത് മനസിലായില്ലെങ്കിലും അതിൽ സ്നേഹവും കരുണയും ഉണ്ടെന്ന് അവരുടെ മുഖഭാവത്തിലൂടെ ഊഹിച്ചു. ഒടുവിൽ അറിയാവുന്ന ഭാഷയിൽ അവരോട് നന്ദി പറഞ്ഞ് മുൻപോട്ട് നടക്കുമ്പോൾ മനസിൽ ഒന്നുറപ്പിച്ചു.
ഇനി ഇത്തരക്കാരെ കാണുമ്പോൾ മുഖം തിരിച്ച് നടക്കില്ല. അവരും മനുഷ്യർ തന്നെയാണ് ഒരു പക്ഷെ നമ്മളിൽ പലരെക്കാളും മനുഷ്യത്വമുള്ള മനുഷ്യർ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ