ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സദാചാരം

ആ വിഷയം ആ നാട്ടിൻപുറത്തെ ചായക്കടയിലും പരിസരങ്ങളിലുമായി പുകയാൻ തുടങ്ങിയിട്ട് കുറച് ദിവസങ്ങളായി. 
.
"ഓനിപ്പോ ആ വീട്ടിൽ വാടകക്ക് താമസിക്കാൻ തൊടങ്ങീട് മൂന്നാല് ആഴ്ച്യായി.. എല്ലാന്നും രാവിലെ തെന്ന വീടും പൂട്ടി കാറും എടുത്ത് പോകും. പിന്ന വരുന്നത് പാതിരാത്രിക്കാ. ഓൻ ആരാന്നോ ഏടെന്നാ വേരുന്നെന്നോ ഒന്നും മ്മക്ക് അറഞ്ഞുടാ."
.
"പ്രശനം അതല്ല രാഘവേട്ടാ. . കൊറച്ചു ദിവസായിട് രാത്രീൽ അവിടുന്നു ഒരു സ്ത്രീ ശബ്ദം കേക്കുന്നുണ്ട്. ഇന്നലേം കൂടെ ഞാൻ കേട്ടതാ. "
.
"ഈ പ്രയോക്കെ കഴിഞ്ഞിയിട്ടല്ലേ ഇമ്മളും വന്നത്. ഇമ്മക് ഊഹിക്കാലോ ഇതൊക്കെ. ഇമ്മളിതെത്ര കണ്ടതാ. എന്നാലും ഇമ്മളീ നാട്ടരെ മുഴ്വൻ മണ്ടമ്മാരാക്കീടട് ഓനീ തോന്നിവസം ഇവടെ നടത്തണ്ട. ഇന്ന് തന്ന ഇതിനൊരു തീരുമാനം ഉണ്ടാക്കണം..."
.
അങ്ങനെ ചൂടേറിയ ആ പ്രശ്നത്തിന് പരിഹാരം കാണാൻ തന്നെ ആ നാട്ടുകാർ തീരുമാനിച്ചു. 
24 മണിക്കൂറും വെള്ളമടിച് നാട് റോട്ടിൽ കിടന്നു പുലഭ്യം പറയുന്ന സോമനും പത്താം ക്‌ളാസ് തോറ്റ ശേഷം വായ നോട്ടത്തിൽ ബിരുദാനന്ത ബിരുദം നേടിയ ബിജുവും കാശ് കിട്ടിയാൽ ആരെ വേണേലും തല്ലുന്ന രാഘവനും സദാചാരത്തിന്റെ യൂണിഫോം അണിഞ്ഞു. അവർക്ക് പിന്നിൽ നാടിന്റെ പൈതൃകം കാത്ത് സൂക്ഷിക്കാനായി ചില നാട്ടുകാരും അണിനിരന്നു. അവർ രാത്രിയാകുന്നതും കാത്തിരുന്നു.....
.
പതിവ് പോലെ രാത്രി ഏറെ വൈകി അവൻ വീട്ടിലെത്തി. വീടിന് ചുറ്റും അക്ഷമരായി ആളുകൾ കാത്തിറിപ്പുണ്ടെന്നറിയാതെ അവൻ വാതിൽ തുറന്ന് വീട്ടിനകത്തേക് കയറി. സമയം ഇഴഞ്ഞു നീങ്ങി.
.
"അതെ ആ കേട്ടത് ഒരു പെണ്ണിന്റെ ഒച്ച തന്നെ. വരിനേടാ. ഇന്നവന്റെ അവസാനാ. ." എന്നാക്രോശിച് രാഘവൻ വീടിനു മുന്നിലേക്ക് ഓടിയെത്തി കതകിൽ ആഞ് തട്ടി. അവൻ പുറത്തേക്കിറങ്ങി വന്നതും "ഞങ്ങളെ ഒക്കെ മണ്ടമാരാക്കി നീ ഇവിടെ തോന്നിവസം നടത്തും അല്ലെ , ഇറക്കി വിടെടാ അവളെ" എന്ന് പറഞ്ഞു കൊണ്ട് രാഘവൻ അവന്റെ കഴുത്തിൽ കേറി പിടിച്ചതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് അകത്തു നിന്നും ഒരു സ്ത്രീ രൂപം പുറത്തേക്ക് ഓടി വന്നു. 
.
"അയ്യോ പ്രേതം. . .".. എല്ലാവരും പേടിച്ച നിലവിളിച്ചു. രാഘവൻ കഴുത്തിൽ നിന്നും പിടി വിട്ട് ഒരു ചുവട് പുറകിലേക്ക് മാറി.. . 
"ആരും പേടിക്കേണ്ട. അവൾ എന്റെ ഭാര്യയാണ്." വേദനിക്കുന്ന കഴുത്തിൽ തടവി കൊണ്ട് അവൻ പറഞ്ഞൊപ്പിച്ചു. അൽപ സമയം അവിടെ മൗനം നിറഞ്ഞു. 
"അന്യ ജാതിയിൽ പെട്ട എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതിനു നിങ്ങളെ പോലുള്ള ചില സദാചാരക്കാർ അവൾക്ക് കൊടുത്ത സമ്മാനമാണിത്. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി കളഞ്ഞു. പക്ഷെ അവളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാലാണ് ഞങ്ങളെ ആർക്കും അറിയാത്ത ഞങ്ങൾക്ക് ആരെയും അറിയാത്ത ദൂരെയുള്ള ഈ ഗ്രാമത്തിലേക് വരാൻ ഞങ്ങൾ തീരുമാനിച്ചത്. പക്ഷെ ഞങ്ങൾക്ക് തെറ്റിപ്പോയി. മനുഷ്യർ എല്ലായിടത്തും ഒരേപോലെയാണ്"!!...
.
ഒന്നും മറുപടി പറയാൻ കഴിയാതെ ആ നാട്ടുകാർ 
തല കുനിച്ചു തിരികെ നടന്നു. അന്യന്റെ ജീവിതത്തിലേക്ക് വെളിച്ചമടിച്ചു നോക്കാൻ ശ്രമിച്ച അവർക്ക് ഒരു കാര്യം മനസിലായിരുന്നു, തങ്ങളുടെ മനസ് മുഴവൻ ഇരുട്ടാണ്!!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...