ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗുഡ് മോണിംഗ്. .

അവൻ ദൃഢ നിശ്ചയം എടുത്തു കഴിഞ്ഞിരുന്നു. നാളെ എന്തായാലും കാലത്ത് എഴുന്നേറ്റ് നേരത്തെ കോളേജിലേക് പോകണം. കോളേജ് തുറന്നിട് ഇത്രയും നാളായെങ്കിലും ഒരിക്കൽ പോലും സമയത്തിന് കോളേജിൽ പോകാൻ കഴിഞ്ഞിട്ടില്ല. അവന്റെ കാഴ്ചപ്പാടിൽ അത് അവന്റെ തെറ്റല്ല. വർണ ശമ്പളമായ, സന്തോഷം നിറഞ്ഞ സ്വപ്നങ്ങൾ നൽകുന്ന നിദ്രയുടെ ലോകത് നിന്നും അസൈന്മെന്റും ക്‌ളാസ് ടെസ്റ്റുമൊക്കെ നിറഞ്ഞ  യാധാർഥ്യത്തിന്റെ വിരസമായ ലോകത്തേക്ക് മറ്റുള്ളവർ എങ്ങനെ ഉറക്കമുണരുന്നെന് അവൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ വൈകി എത്തിയാലും അല്പം ചീത്ത പറഞ്ഞ ശേഷം ക്ലാസിലേക് കയറ്റി വിടാറുള്ളതാണ്. പക്ഷെ ഈ ഇടയായി നോക്കുകുത്തി പോലെ ക്ലാസിന് വെളിയിൽ നിൽക്കേണ്ട അവസ്ഥയാണ്. കോളേജിലേക് പോകുന്നത് കൊണ്ട് കിട്ടുന്ന ഏക സാധനം അറ്റെൻഡൻസ് ആണ്. ഈയിടെ ആയി അത് പോലും കിട്ടാറില്ല. ഇനിയും വൈകി വന്നാൽ രക്ഷിതാവിനെയും വിളിച്ചു വന്നാൽ മതി എന്ന് HOD തീർത്തു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു തവണ അച്ഛൻ വന്നതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ലെന്നതിനാൽ ഇനി ഒരു റിസ്ക് എടുക്കാൻ അവനു ധൈര്യമില്ല.. സമയം രാത്രി 12 ആകാറായിരിക്കുന്നു. . കാലത്ത് നേരത്തെ എഴുന്നേൽക്കണം എന്നതനിൽ അവൻ കിടക്കാൻ തീരുമാനിച്ചു.അങ്ങനെ ആദ്യമായി മൊബൈലിൽ അലാറം സെറ്റ് ചെയ്ത് അവൻ ഉറങ്ങാൻ കിടന്നു. ...
.
7 മണിക്ക് അലാറം അടിച്ചപ്പോൾ തന്നെ അവൻ ഉണർന്നു. ചുറ്റും നോക്കി. റൂം മേറ്റ് രണ്ടു പേരും ഉറക്കമുണർന്നിട്ടില്ല.1 ഹോസ്റ്റലിൽ വന്നതിനു ശേഷം ആദ്യമായാണ് കാലത്ത് അവൻ ഇങ്ങനൊരു കാഴ്ച കാണുന്നത്. അവനു ഒരു ആത്മ നിർവൃതി തോന്നി. സമയം പാഴാക്കാതെ അവൻ കുളിച് റെഡി ആയി. ഇത്രയും നേരത്തെ കുളിചു റെഡി ആയിറങ്ങിയ തന്നെ കണ്ടു പലരുടെയും കണ്ണ് തള്ളുന്നത് അവൻ കണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ കോളേജിലേക് നടന്നു.
"അല്ല മോനെ ഇന്ന് കാക്ക മലർന്നു പറക്കോ" ???
സിഗരറ്റ് വാങ്ങിച്ചപ്പോൾ ദാമുവേട്ടൻ ചോദിച്ചു. ഊതി വിട്ട പുകയിൽ അതിനുള്ള മറുപടി ഒതുക്കി അവൻ നടന്നു. കോളേജിന് മുന്പിലെത്തിയപ്പോൾ സിഗരറ്റ് കളഞ്ഞു അവൻ ഗേറ്റിന് നേരെ നടന്നു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 8:30 ആകുന്നേ ഉള്ളു. കുട്ടികളൊക്കെ എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുന്നുള്ളൂ. അഭിമാന പുളകിതനായി അവൻ ഗേറ്റിനടുത്തേക്ക് നടന്നു. അൽപ ദൂരം കൂടെ നടന്നപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്, ഗേറ്റിനു അടുത്തേക്ക് നടക്കുന്തോറും ഗേറ്റിലേക്കുള്ള അകലം കൂട്ടുന്നത് പോലെ. നടന്നിട്ടും നടന്നിട്ടും അവൻ ഗേറ്റിന് അടുത്തേക്ക് എത്തുന്നില്ല.. അവൻ നടത്തതിന് വേഗത വർധിപ്പിക്കാൻ ശ്രമിച്ചു. ഇല്ല.. കാലുകളിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ.. അവനു ഗേറ്റിനടുത്തേക്ക് എത്താൻ കഴിയുന്നില്ല..  അവൻ ആകെ വിയർക്കാൻ തുടങ്ങി...ശരീരം മൊത്തം കുഴയുന്നത് പോലെ.. അവനു ആകെ പരിഭ്രമമായി.. .
.
പെട്ടെന്ന് അവൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു. സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക് എതിയെന്ന കാര്യം മനസ്സിലാക്കാൻ അവനു കുറചു നിമിഷങ്ങൾ എടുത്തു.. അവൻ ചുവരിലേക്ക് നോക്കി.. 10:10 എന്ന സമയം പ്രദർശിപ്പിച് കൊണ്ട് ക്ളോക്ക് അവനെ നോക്കി പുഞ്ചിരിച്ചിരിപ്പുണ്ടായിരുന്നു  !!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

യാ ഇലാഹി ടൈംസ്‌

ഓണ്ലൈനിലെ എഴുത്തുകൾ വായിക്കുമ്പോൾ  മികച്ച രചനകൾ ഉണ്ടാകാൻ കാരണമായി തീരുന്നത് പ്രവാസം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രവാസം അനുഭവങ്ങളുടെ ഒരു മഹാസമുദ്രം തന്നെ മനുഷ്യന് മുന്നിലേക്ക് നീട്ടി വെക്കുന്നതിനാലാകാം. അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്‌ വായിച്ചപ്പോഴും ഈ ചിന്ത വീണ്ടും തല പൊക്കി. അഭയാർഥി പ്രശ്‌നം എന്നത് ലോകം ഇന്ന് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന നീറുന്നൊരു  വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്നറിയപ്പെടുന്ന അമേരിക്കയിൽ പോലും കുറെ ദിവസങ്ങൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്തിന്റെ മൂല ഹേതു അഭയാർത്ഥി പ്രശ്നം തന്നെ. ഈ ഒരു വിഷയത്തെ വാർത്താ മാധ്യമങ്ങളിലൂടെ അറിയുന്നു എന്നതൊഴിച്ചാൽ  ജീവിതത്തിൽ അത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ ഈ നോവൽ വായിച്ചു കഴിഞ്ഞപ്പോൾ ഇത് നമ്മുടെയും പ്രശ്നമാണെന്ന ചിന്ത ഉണ്ടാകുന്നു. നമ്മളനുഭവിക്കുന്ന സന്തോഷം മറ്റൊരു ജനതയുടെ സങ്കടമാണെന്ന തിരിച്ചറിവുണ്ടാകുന്നു. നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണെന്നു തിരിച്ചറിയുന്നു. വായനായിലുടനീളം തിരഞ്ഞത് ഒരു മലയാളി കഥാപാത്രത്തെയാണ്.  അതിൽ പരാജയപ്പെട്ടെങ്കിലും വായന അവസാനിക്കുമ്പോൾ അൽത്തെബും...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...