ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗുഡ് മോണിംഗ്. .

അവൻ ദൃഢ നിശ്ചയം എടുത്തു കഴിഞ്ഞിരുന്നു. നാളെ എന്തായാലും കാലത്ത് എഴുന്നേറ്റ് നേരത്തെ കോളേജിലേക് പോകണം. കോളേജ് തുറന്നിട് ഇത്രയും നാളായെങ്കിലും ഒരിക്കൽ പോലും സമയത്തിന് കോളേജിൽ പോകാൻ കഴിഞ്ഞിട്ടില്ല. അവന്റെ കാഴ്ചപ്പാടിൽ അത് അവന്റെ തെറ്റല്ല. വർണ ശമ്പളമായ, സന്തോഷം നിറഞ്ഞ സ്വപ്നങ്ങൾ നൽകുന്ന നിദ്രയുടെ ലോകത് നിന്നും അസൈന്മെന്റും ക്‌ളാസ് ടെസ്റ്റുമൊക്കെ നിറഞ്ഞ  യാധാർഥ്യത്തിന്റെ വിരസമായ ലോകത്തേക്ക് മറ്റുള്ളവർ എങ്ങനെ ഉറക്കമുണരുന്നെന് അവൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ വൈകി എത്തിയാലും അല്പം ചീത്ത പറഞ്ഞ ശേഷം ക്ലാസിലേക് കയറ്റി വിടാറുള്ളതാണ്. പക്ഷെ ഈ ഇടയായി നോക്കുകുത്തി പോലെ ക്ലാസിന് വെളിയിൽ നിൽക്കേണ്ട അവസ്ഥയാണ്. കോളേജിലേക് പോകുന്നത് കൊണ്ട് കിട്ടുന്ന ഏക സാധനം അറ്റെൻഡൻസ് ആണ്. ഈയിടെ ആയി അത് പോലും കിട്ടാറില്ല. ഇനിയും വൈകി വന്നാൽ രക്ഷിതാവിനെയും വിളിച്ചു വന്നാൽ മതി എന്ന് HOD തീർത്തു പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു തവണ അച്ഛൻ വന്നതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ലെന്നതിനാൽ ഇനി ഒരു റിസ്ക് എടുക്കാൻ അവനു ധൈര്യമില്ല.. സമയം രാത്രി 12 ആകാറായിരിക്കുന്നു. . കാലത്ത് നേരത്തെ എഴുന്നേൽക്കണം എന്നതനിൽ അവൻ കിടക്കാൻ തീരുമാനിച്ചു.അങ്ങനെ ആദ്യമായി മൊബൈലിൽ അലാറം സെറ്റ് ചെയ്ത് അവൻ ഉറങ്ങാൻ കിടന്നു. ...
.
7 മണിക്ക് അലാറം അടിച്ചപ്പോൾ തന്നെ അവൻ ഉണർന്നു. ചുറ്റും നോക്കി. റൂം മേറ്റ് രണ്ടു പേരും ഉറക്കമുണർന്നിട്ടില്ല.1 ഹോസ്റ്റലിൽ വന്നതിനു ശേഷം ആദ്യമായാണ് കാലത്ത് അവൻ ഇങ്ങനൊരു കാഴ്ച കാണുന്നത്. അവനു ഒരു ആത്മ നിർവൃതി തോന്നി. സമയം പാഴാക്കാതെ അവൻ കുളിച് റെഡി ആയി. ഇത്രയും നേരത്തെ കുളിചു റെഡി ആയിറങ്ങിയ തന്നെ കണ്ടു പലരുടെയും കണ്ണ് തള്ളുന്നത് അവൻ കണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ കോളേജിലേക് നടന്നു.
"അല്ല മോനെ ഇന്ന് കാക്ക മലർന്നു പറക്കോ" ???
സിഗരറ്റ് വാങ്ങിച്ചപ്പോൾ ദാമുവേട്ടൻ ചോദിച്ചു. ഊതി വിട്ട പുകയിൽ അതിനുള്ള മറുപടി ഒതുക്കി അവൻ നടന്നു. കോളേജിന് മുന്പിലെത്തിയപ്പോൾ സിഗരറ്റ് കളഞ്ഞു അവൻ ഗേറ്റിന് നേരെ നടന്നു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം 8:30 ആകുന്നേ ഉള്ളു. കുട്ടികളൊക്കെ എത്തി തുടങ്ങുന്നതെ ഉണ്ടായിരുന്നുന്നുള്ളൂ. അഭിമാന പുളകിതനായി അവൻ ഗേറ്റിനടുത്തേക്ക് നടന്നു. അൽപ ദൂരം കൂടെ നടന്നപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്, ഗേറ്റിനു അടുത്തേക്ക് നടക്കുന്തോറും ഗേറ്റിലേക്കുള്ള അകലം കൂട്ടുന്നത് പോലെ. നടന്നിട്ടും നടന്നിട്ടും അവൻ ഗേറ്റിന് അടുത്തേക്ക് എത്തുന്നില്ല.. അവൻ നടത്തതിന് വേഗത വർധിപ്പിക്കാൻ ശ്രമിച്ചു. ഇല്ല.. കാലുകളിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ.. അവനു ഗേറ്റിനടുത്തേക്ക് എത്താൻ കഴിയുന്നില്ല..  അവൻ ആകെ വിയർക്കാൻ തുടങ്ങി...ശരീരം മൊത്തം കുഴയുന്നത് പോലെ.. അവനു ആകെ പരിഭ്രമമായി.. .
.
പെട്ടെന്ന് അവൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു. സ്വപ്നത്തിൽ നിന്നും യാഥാർഥ്യത്തിലേക് എതിയെന്ന കാര്യം മനസ്സിലാക്കാൻ അവനു കുറചു നിമിഷങ്ങൾ എടുത്തു.. അവൻ ചുവരിലേക്ക് നോക്കി.. 10:10 എന്ന സമയം പ്രദർശിപ്പിച് കൊണ്ട് ക്ളോക്ക് അവനെ നോക്കി പുഞ്ചിരിച്ചിരിപ്പുണ്ടായിരുന്നു  !!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...