ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവൾ ...

ഫേസ്ബുക്കിലും വാട്സപ്പിലും തിങ്ങി നിറയുന്ന birthday wishes കണ്ടപ്പോഴാണ് അന്ന് തന്റെ birthday ആണെന്ന കാര്യം ജിതിന്‍ ഓര്‍ത്തത്. അപ്പോഴാണ് റൂമിലേക്ക് 6 വയസുള്ള മകള്‍ കയറി വന്നത്. "അച്ഛാ ദേ എനിച്ചോരു മോബീല് കിറ്റീ ..."
അവളുടെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. മകളെ വാരിയെടുത്ത് ജിതിന്‍ ആ മൊബൈല്‍ ഫോണിലേക്ക് നോക്കി. ഭൂതകാലത്തില്‍ നിന്നു ഇറങ്ങി വന്ന 2 കണ്ണുകള്‍ ആ മൊബിലിലേക്ക് എല്ലാ വികാരങ്ങളോടും കൂടെ ഉറ്റു നോക്കി. അതൊരു പഴയ മൊബൈല്‍
ഫോണായിരുന്നു.

"മോള്‍ക്ക് ഇത് എവിടുന്നു കിട്ടി?".. 

"അച്ചന്റെ പഴേ പുസ്തക കൂട്ടത്തിന്റെ ഇടെല്‍ന്നു കിട്ട്യതാ..""
ജിതിന് പെട്ടെന്നു ഒരു ഊര്‍ജം കൈ വന്ന പോലെ തോന്നി. "ഇതിന്റെ ചാര്‍ജര്‍ ഇവിടെവിടേലും കാണും.. വാ മോളെ..". ചാര്‍ജര്‍ തേടി ആ വീടിന്റെ ഓരോ മൂലയിലേക്കും നടക്കുമ്പോള്‍ അവന്റെ മനസ്സ് പഴയ കോളേജ് ഹോസ്റ്റലിലെ റൂമിലേക്ക് എത്തിയിരുന്നു..
ഈ ഫോണ്‍ വാങ്ങി ഏതാണ്ട് ഒരു കൊല്ലം തികയറായ സമയം. വിരലുകളാല്‍ എണ്ണി തീര്‍ക്കാവുന്ന functionകള്‍ മാത്രമുള്ള ഒരു പാവം ഫൊണയിരുന്നു അത്. അത് വരെ കമ്പൂട്ടര്‍ ഉപയഓഗിച്ച് വീഡിയോ കണ്ടിരുന്നവരും ഫേസ്ബുക്
എടുത്തിരുന്നവരുമായ് കൂട്ടുകാര്‍ ഇതൊക്കെ സ്വന്തം ഫോണിലൂടെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവനും ചിന്ത വന്നു.. "മൊബൈല്‍ മാറ്റണം.." .. പക്ഷേ മൊബൈല്‍ അവനോടു പിണങ്ങി തുടങ്ങിയിരുന്നില്ല. ഈ ഒരവസ്ഥയില്‍ മൊബൈല്‍ മാറ്റണം എന്നു
പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കില്ല.. അതിനാല്‍ ഒരു മൊബൈല്‍ കൊലപാതകം നടത്താന്‍ അവന്‍ തീരുമാനിച്ചു.. പക്ഷേ അച്ചന്റെ കണ്ണില്‍ അത് സ്വാഭാവിക മരണം ആയിരിക്കുകയും വേണം.. അവന്റെ മനസ്സിലെ കുറ്റവാളി ഉണര്‍ന്നു.. ഫോണ്‍ വെള്ളത്തില്‍
ഇടാന്‍ തീരുമാനിച്ചു. അതാകുമ്പോള്‍ അച്ഛനോട് അറിയാതെ വീണതാണെന്ന് പറയുകയും ചെയ്യാം.. അങ്ങനെ എല്ലാം സെറ്റ് ചെയ്തു റെഡി ആയിരിക്കുംബോഴാണ് മൊബൈലില്‍ ഒരു ബീപ് ശബ്ദം.. 1 message recieved..
അവന്‍ തുറന്നു നോക്കിയപ്പോള്‍

"Hi
Hw r u???"

അവന്റെ കണ്ണുകള്‍ എല്ലാ വികാരങ്ങളോടും കൂടെ ആ മെസേജിലേക്ക് ഉറ്റു നോക്കി.. അത് അവളായിരുന്നു. അവളുടെ ആദ്യത്തെ മെസേജ്. പിന്നെ അവിടുന്നങ്ങോട്ട് രാവിനെ പകലും പകലിനെ രാവുമാക്കിയ എണ്ണിയാലൊടുങ്ങാത്ത മെസേജുകള്‍ ഫോണ്‍ വിളികള്‍...
കാലം 10G സ്പീഡില്‍ അവര്‍ക്കിടയിലൂടെ കടന്നു പോയി.. ഇതിനിടയില്‍ അവന്‍ ഫോണുകള്‍ പലതും മാറി.. അവരുടെ പ്രണയ വാര്‍ഷിക ദിനങ്ങളില്‍ മാത്രം പിന്നെ അവരുടെ ഓര്‍മയിലേക്ക് വരാറുള്ള ആ പഴയ ഫോണാണ് ആക്സ്മോകമായ് ഇന്നവ്ന്റെ കയ്യില്‍ വന്നു
പെട്ടിരിക്കുന്നത്.. ഒടുവില്‍ ഒരു ചാര്‍ജര്‍ ഒപ്പിച്ച് അവന്‍ അത് ഓണ്‍ ചെയ്തു.. ആ കൊച്ചു സ്ക്രീനില്‍ പ്രകാശം തെളിഞ്ഞു വരുമ്പോള്‍ അവന്‍ പല കാലഘട്ടങ്ങള്‍ പിറകിലേക്ക് പോകുകയാണെന്ന് തോന്നിപ്പോയി.. അവന്‍ പഴയ മെസ്സെജുകളിലൂടെ കണ്ണോടിച്ചു...
പെട്ടെന്നു ഒരു മെസ്സേജില്‍ അവന്റെ കണ്ണുകള്‍ ഉടക്കി നിന്നു,,

"enikkay janichavanu, ninakkay janichavalute aayiram janma dinaasamsakal ..."

ഈറനണിഞ്ഞ കാണുകളാല്‍ അവന്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന അവളുടെ ഫോട്ടോയിലേക്ക് നോക്കി.. അതിനു മുന്നില്‍ കത്തിച്ച് വെച്ചിരുന്ന വിളക്ക് തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു...!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

സെൽഫി

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെയും നൂർജഹാന്റെയും  പ്രണയത്തിന്റെ തിരുശേഷിപ്പായ കാശ്മീരിലെ ഷാലിമാര്‍ ഉദ്യാനത്തിലിരിക്കുമ്പോഴാണ്‌ സിദിന്‍ വീണ്ടും പ്രണയത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. വെറുമൊരു ഉദ്യാനമായി മാറുമായിരുന്ന ഇവിടം ചരിത്രത്തിലെ പ്രണയത്താല്‍ സൗന്ദര്യമേറിയതായി മാറുന്നു. അല്ലെങ്കിലും പ്രണയം ചാലിക്കുമ്പോള്‍ ഏത് നിര്‍മ്മിതിയും സുന്ദരമായ കലകളായി മാറുന്നു. പക്ഷെ ജഹാംഗീറിന്റെ ഇരുപതാമത്തെ ഭാര്യയായിരുന്നു  നൂര്‍ജഹാന്‍, അപ്പോള്‍ എങ്ങനെയാണ്  ഈ പ്രണയത്തെ നിര്‍വചിക്കുക? പ്രണയം എല്ലാ നിര്‍വചനങ്ങള്‍ക്കും അപ്പുറമെന്ന്  ചിന്തിച്ച് അവന്‍ ബാഗ്‌ തുറന്നു. അല്‍പ നേരം ബാഗിനുള്ളില്‍ തിരഞ്ഞപ്പോള്‍ മൊബൈല്‍ ഫോണ്‍ കിട്ടി. യാത്രയിലുടനീളം സ്വിച്ച് ഓഫ്‌ ചെയ്ത് വെച്ചിരിക്കുകയായിരുന്ന ആ ഫോണ്‍ ഓണ്‍ ചെയ്താല്‍ തന്റെ ഈ യാത്രയും വരാനിരിക്കുന്ന യാത്രകളും അവസാനിച്ചേക്കും   എന്നറിഞ്ഞിട്ടും അനിര്‍വചനീയമായ എന്തോ ഒന്ന്  അവനെ കൊണ്ട് ആ ഫോണ്‍ ഓണ്‍ ചെയ്യിച്ചു. ഷാലിമാര്‍ ഉദ്യാനം കാശ്മീർ  മലനിരകളാല്‍ ചുറ്റപ്പെട്ടു എന്നത് പോലെ ഫോണില്‍ വന്ന  മേസേജുകളാല്‍ ചുറ്റപ്പെട്ട് അവനിരുന്നു. ഹരികയുടെ...

ഇന്ത്യക്കാരന്റെ പുസ്തകം

മനുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ പുസ്തകം. പത്തൻപത് വർഷതത്തിലേറെ പഴക്കമുള്ള ആ പുസ്തകത്തിലെ  വരികൾ ഓരോന്നും അവനിൽ പുതിയ ചിന്തകൾ ഉണർത്തിയിരുന്നു. തന്നെക്കുറിച്ചെന്നത് പോലെ മറ്റുള്ളവരെക്കുറിച്ചും അവൻ ചിന്തിച്ച് തുടങ്ങിയത് ആ പുസ്തകത്തെ മനസിലാക്കിയത്തിനു ശേഷമാണ്. പക്ഷെ ഈയിടെയായി ആ പുസ്തകത്തിന് എന്തൊക്കെയോ സംഭവിക്കുന്നു. ചില അധ്യായങ്ങൾ വെട്ടി മാറ്റപ്പെടുന്നു. ചില വരികൾ ആരോ തിരുത്തുന്നു. തിരുത്തിയ വരികൾ ആ പുസ്തകത്തിന്റെ ജീവനിൽ അലിഞ്ഞു ചേരാതെ അതിനെ വികൃതമാക്കുന്നത് കണ്ടപ്പോൾ മനുവിന് എന്തെന്നില്ലാത്ത ആശങ്ക തോന്നി. എന്താണിതിനു ഒരു പരിഹാരം?? പുസ്തകം പൂജിച്ചാൽ ചിലപ്പോൾ എല്ലാം ശരിയായേക്കും. അവൻ അടുത്തുള്ള ആരാധനാലയത്തിൽ പോയി പുസ്തകം പൂജക്ക് വെച്ചു. പൂജക്കായി ഒട്ടനേകം പുസ്തകങ്ങൾ അവിടെ ഉണ്ടായിരുന്നു. അവയെക്കാളൊക്കെ മേന്മ തന്റെ പുസ്തകത്തിന് ഉണ്ടെന്ന് ഒരു നിർവൃതിയോടെ അവൻ ഓർത്തു. പിറ്റേ ദിവസം പുസ്തകം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് മനുവിനെ ഏറെ സങ്കടപ്പെടുത്തുന്ന കാര്യം ഉണ്ടായത്. അവൻ പൂജക്ക് വെച്ച പുസ്തകം കാണാതായിരിക്കുന്നു. അവിടിരുന്ന പുസ്തകങ്ങൾക്കിടയിലെല്ലാം നോക്കിയെങ്കിലും ഫലമുണ്ടായില...