ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചില്ലറ

ട്രെയിൻ കൃത്യ സമയത്ത് തന്നെ സ്റ്റേഷനിൽ എത്തി. മഴ തകർത് പെയ്യുകയാണ്. സമയം കാലത്ത് 8 മണി ആകാറായിരിക്കുന്നു. ട്രെയിനിറങ്ങി  ബസ് സ്റ്റാൻഡിലേക്ക് നടന്നു. ബാംഗ്ലൂരിൽ നിന്നും ഇവിടെ വരെ എത്താൻ എളുപ്പമാണ്. ഇനി ഇവിടുന്ന് നാട്ടിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രയാസം. മഴക്കാഴ്ചകളും കണ്ടു ബസ് സ്റ്റോപ്പിൽ നില്ക്കാൻ തുടങ്ങിയിട്ട് സമായമേറെയായി. ഇത് വരെ ബസ് വന്നിട്ടില്ല. രാവിലെ സ്റ്റാൻഡിൽ ഇറക്കിയ പത്രക്കെട്ടുകൾ ബാക്കി വെച്ച പ്ലാസ്റ്റിക് കവറുകൾ കാറ്റിൽ അങ്ങിങ് നൃത്തം വെച്ച നടപ്പുണ്ട്. ഒടുവിൽ ബസ് വന്നെത്തി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും ബാഗ് ഉണ്ടായിരുന്നതിനാൽ സീറ്റ് ഒപ്പിക്കാൻ കഴിഞ്ഞു!!. നിലത്ത് വീണ പലഹാരത്തിൽ ഈച്ച പൊതിയുന്നത് പോലെ, ബസ് എടുക്കുന്നതും കാത്ത് ബസിന്റെ ഡോറിനോട് ചേർന്ന് ബാഗും തോളിൽ തൂകി  കുട്ടികൾ കൂട്ടം കൂടി നിൽപ്പുണ്ട്. ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ ആ ബാഗുകളിൽ പലതും എന്റെ മടിയിൽ സ്ഥാനം പിടിച്ചു. മഴയെ പുണർന്നു കൊണ്ട് ബസ് മുന്നോട്ട് പോകുമ്പോൾ ബസിൽ തിങ്ങി നിറഞ്ഞ കുട്ടികൾ എന്നെ പഴയ ഹൈ സ്‌കൂൾ നാളുകളിലേക്ക് പുറകോട്ട് കൊണ്ട് പോകുകയായിരുന്നു. അപ്പോഴാണ് ഒരു യോഗാഭ്യാസിയുടെ മെയ് വഴക്കത്തോടെ കുട്ടികൾക്കിടയിലൂടെ അവരെ കഷ്ടപ്പെട് വകഞ്ഞു മാറ്റി കണ്ടക്ടർ വരുന്നത് ശ്രദ്ധിച്ചത്. ടിക്കറ്റ് എടുക്കാനായി പേഴ്‌സ് എടുത്തു. അതിനകത്തേക് നോക്കിയ ഞാൻ ഞെട്ടി. 1000 രൂപയുടെ ഒറ്റ നോട്ട് മാത്രം!! 12 രൂപയുടെ ടിക്കറ്റിന് 100 രൂപ കൊടുത്താൽ പോലും കണ്ടക്ടർമാരുടെ മുഖം ചുളിയും. അപ്പൊ ഈ 1000 രൂപ കൊടുത്താൽ. .. 
രണ്ടും കൽപ്പിച് ഞാൻ 1000 രൂപ കണ്ടക്ടർക് നേരെ നീട്ടി പറഞ്ഞു
"ഒരു മണിയൂർ.."
"12 രൂപയുടെ ടിക്കറ്റിനു 1000 രൂപ തന്ന ബാക്കി ഞാൻ എവിടുന്ന് എടുത് തരാനാ?? ചില്ലറ വേണം."
.
"ചേട്ടാ. . കയ്യിൽ ചില്ലറ ഒന്നും ഇല്ല"
"എന്നാ പിന്ന ഞാൻ ഉണ്ടാക്കി തരാടോ.. രാവിലെ തന്നെ ഓരോന്ന് വലിഞ്ഞു കേറിക്കോളും. . ബാക്കി താൻ കിട്ടുമ്പോ വാങ്ങിച്ചോ .."
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇന്നലെ അവസാന നിമിഷം ഓടി പിടിച്ചു വരികയായയിരുന്നതിനാൽ കൈയിൽ എത്ര കാശ് ഉണ്ടെന്നു പോലും നോക്കാൻ പറ്റിയില്ല. സഹയാത്രികർക്ക് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കിയിരികാമെന്നു വെച്ചാൽ മഴ കാരണം ഷട്ടർ താഴ്ത്തിയിട്ടിരിക്കുകയാണ്. ഒടുവിൽ ഞാൻ എന്റെ സ്മാർട് ഫോണിൽ അഭയം പ്രാപിച്ചു. സ്റ്റോപ്പുകൾ ഒന്നൊന്നായി പിന്നിലാവുകയാണ്. സ്‌കൂൾ പിന്നിട്ടതോടെ സീറ്റിലിരിക്കാനും മാത്രം യാത്രക്കാർ ബാക്കിയായി. ഓരോ തവണ കടന്നു പോകുമ്പോഴും കണ്ടക്ടർ എന്നെ നോക്കുന്നുണ്ട്.. ഒടുവിൽ അവസാനത്തെ സ്റ്റോപ്പ് എത്താറായി. ഞാനും അങ്ങിങ്ങായി ഒന്ന് രണ്ടു യാത്രക്കാരും മാത്രമേ ബാക്കിയുള്ളൂ. എങ്ങനെ ബാക്കി ചോദിക്കും എന്ന ചിന്ത എന്നെ അലട്ടി. ബാക്കി വാങ്ങിക്കാതെ പോയാലോ എന്നും ചിന്തിച്ചു. അപ്പോഴാണ് കണ്ടക്ടർ എന്റെ അടുത്തേക്ക് വന്നത്.
"ചേട്ടൻ അതങ്ങ് ക്ഷമിച്ചു കള. . വീട്ടിനപ്പുറത് ഒരു കല്യാണം ഉണ്ടായിരുന്നു.2 ദിവസായിട്ടു  രാത്രി അവിടായിരുന്നു. ഒരു പോള കണ്ണടച്ചിട്ടില്ല. എന്നിട്ടാണ് രാവിലെ പണിക്ക് വന്നത്. അപ്പോഴാണെ ഒടുക്കത്തെ മഴയും പോരാഞ്ഞ് ഒരു ബസ് ഇല്ലാത്തതിനാൽ ഇതിൽ നെറച്ച് പിള്ളേരും. അതിനിടയിൽ ഈ 1000 രൂപയും കൂടെ ആയപ്പോൾ ആകെ ഭ്രാന്തായി. ചേട്ടൻ ഇതൊന്നും മനസിൽ വെയ്ക്കണ്ട.." എന്ന് പറഞ്ഞു ബാക്കി രൂപ എന്റെ നേർക്ക് നീട്ടി. കൊലക്കയർ പ്രതീക്ഷിച്ചു പോയിട്ട് വെറുതെ വിട്ടെന്ന വിധി കേട്ട പ്രതിയുടെ അവസ്ഥയിലായിരുന്നു ഞാൻ. ബസ് ഇറങ്ങി നടക്കുമ്പോൾ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു അയാൾക്ക് ഒരു ചിരി സമ്മാനിക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു എല്ലാവരുടെ മനസ്സിലും കാണും സാഹചര്യങ്ങളാൽ മൂടപെട്ട ഒരു ചില്ല് അറ. . .!!

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...