ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കുടക്കീഴിൽ

അന്ന് വൈകിട്ട് അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. അന്നത്തെ ദിവസം ആകെ മോശമായിരുന്നു. മാനേജരുടെ 'മറ്റൊരു' മുഖം കൂടെ കണ്ടപ്പോൾ പിന്നെ ഓഫിസിൽ കൂടുതൽ സമയം ഇരിക്കാൻ തോന്നിയില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ നല്ല മഴ. കാലത്ത് കുട എടുത്തു ബാഗിൽ വെക്കാൻ തോന്നിയത് നന്നായി. അവൻ കുട നിവർത്തി മഴയിലേക്കിറങ്ങി. ഓഫീസിലും ഫ്‌ളാറ്റിലും ഇരുന്ന് നോക്കുമ്പോൾ മഴ ദേവതയാണെന്നു തോന്നും, പക്ഷെ സിറ്റിയിലേക്ക്  ഇറങ്ങിയാൽ മനസിലാകും മഴ പൂതന ആണെന്ന്. ഒരു മഴയിൽ തന്നെ നിറഞ്ഞൊഴുകുന്ന ഓടയിലെ വെള്ളത്തിൽ ചവിട്ടാതെ നടക്കുന്നതിനിടയിൽ അവൻ ഓർത്തു. പാഞ്ഞു പോകുന്ന വാഹനങ്ങൾ ചെറുതായി അവനിൽ ചെളി അഭിഷേകം നടത്തുന്നുണ്ട്. ബാംഗ്ലൂർ..., വാട്ട് എ റോക്കിങ് സിറ്റി യാർ. .!!!
അങ്ങനെ മനസ്സിൽ ചിന്തകളുടെ ചെറു മഴ നനഞ്ഞു പതുകെ നടക്കുമ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. തൊട്ടരികിലെ വെയിറ്റിങ് ഷെൽറ്ററിൽ നിന്നും രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കുന്നു.
അവന്റെ കണ്ണുകൾ ആ കണ്ണുകളിൽ ഉടക്കി നിന്നു. ദേവതയെ പോലെ ഒരു പെൺകുട്ടി. മഴ അവർക്കിടയിലേക്ക് മാത്രമാണ് പെയ്യുന്നതെന്നു അവനു തോന്നി. പെട്ടെന്ന് അവനെ അമ്പരപ്പിച്ച് കൊണ്ട് അവൾ അവന്റെ കൂടക്കീഴിലേക്ക് ഓടി കയറി. അതിസുന്ദരിയായ ഒരു പെൺകുട്ടിയും താനും ഈ മഹാനഗര മധ്യത്തിൽ ഒരു കുടക്കീഴിൽ... ഒരു നിമിഷം അവനു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവൻ യാന്ത്രികമായി അവൾക്കൊപ്പം നടക്കാൻ തുടങ്ങി. വാക്കുകൾ അവന്റെ നാവിൻ തുമ്പ് വിട്ട് പുറത്തേക്കിറങ്ങാൻ മടിച്ച് നിൽക്കവേ അവൾ പറഞ്ഞു തുടങ്ങി.
"നാൻ ഇങ്കെ ഒരു ഇന്റർവ്യൂ അറ്റൻഡ് പൻറതുക്കാകെ വന്ദേ. ഇന്റർവ്യൂ മുടിഞ്ഞപ്പോത് ഒരേ മഴെ. അങ്കെ stuck ആയിപ്പോച്ച്. അപ്പൊ താൻ നീങ്ക. . "
.
.
മോനെ, തമിഴ് പെൺകൊടി. ജീവിതത്തില്‍  തമിഴ് പടങ്ങൾ കണ്ടതിനു അർഥം ഉണ്ടായത് ഇപ്പോഴാണ് അവൻ ചിന്തിച്ചു.
.
"നാനും ഇങ്കെ ഒരു കമ്പനിയിൽ താൻ വേല പാക്കറെ" അവൻ പറഞ്ഞൊപ്പിച്ചു.
.
.
ഇനിയിപ്പോ ഫേസ്ബുക് ഐ ഡി ചോദിക്കാണോ അതോ വാട്ട്‌സ്ആപ് നമ്പർ ചോദിക്കാണോ.. അവനു ആകെ കൺഫ്യൂഷൻ ആയി. പെട്ടന്ന് അവനു ഒരു ഐഡിയ തോന്നി.
.
"നീ വന്ത് ബി. ടെക് ആ"??
.
"ആമാ. ബി. ടെക് . ഐ ടി".
.
"ഓഹ്. . ഇത് എൻ വിസിറ്റിംഗ് കാർഡ്. ഉങ്ക ബയോഡാറ്റ ഇന്ത മെയിൽ ഐഡിയിൽക് അനുപൂങ്കോ"
.
"ഓഹ്. താൻക്യൂ. കണ്ടിപ്പ അനുപ്പറേ. അങ്കെ വെക്കാൻസി ഇറുക്ക?"
.
"ആഹ് . ഇറുക്ക്"
.
ഇത് കമ്പനിയിലേക്കുള്ള വേക്കൻസിയിലേക്കല്ല മോളെ. . എന്റെ പ്രണയത്തിന്റെ വേക്കാൻസിയിലേക്കാ. . അവൻ മനസ്സിൽ പറഞ്ഞു. അവൻ കുടയൊരല്പം ഉയർത്തി മഴയെ നോക്കി. ഇത്രയും സുന്ദരിയായി മഴയെ കണ്ടിട്ടില്ലെന് അവനു തോന്നി.
.
അവൻ പ്രണയ സ്വപ്നങ്ങൾ താലോലിച്ചു നടന്നു നീങ്ങവെ അവൾ പറഞ്ഞു.
.
"അണ്ണാ, എന്നെ ഇങ്കെ ഡ്രോപ്പ് പണ്ണിട്. എൻ ബോയ് ഫ്രണ്ട് ഇങ്കെ വെയിറ്റ് പണിയിട്ടിറുക്ക്. താങ്ക്യു വെരി മച്ച് അണ്ണാ. കണ്ടിപ്പ നാൻ ബയോഡാറ്റ അന്പ്പുറെ. ബൈ. . "
.
അവനു നേരെ കൈ വീശി അവൾ നടന്നകന്നു. ശക്തിയായ ഒരു കാറ്റ് അടിച്ചത് പോലെ അവനു തോന്നി.തൊട്ട് മുൻപ് കണ്ട പ്രണയ സ്വപ്നങ്ങളൊക്കെ മഴയിൽ വീണ് നനഞ്ഞൊലിച് പോകുന്നത് അവൻ കണ്ടു.
"നശിച്ച മഴ".. അവൻ മനസ്സില്‍ പറഞ്ഞു. .!!!....
.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രണയമൊഴുകും മായാനദി

കുറച്ച് നാളുകള്‍ക്ക് ശേഷം ഒരുപിടി ചിത്രങ്ങളുടെ റിലീസുമായി മലയാള ചലച്ചിത്ര മേഖല ഈ ക്രിസ്തുമസ് കാലത്ത് വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ്. സൂപ്പര്‍ താരങ്ങളുടേതടക്കം ഒരുപിടി ചിത്രങ്ങൾ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. അവധിക്കാലവും ഉത്സവ കാലവും ആഘോഷമാക്കാന്‍ തക്കമുള്ളതാണ് മിക്ക ചിത്രങ്ങളെന്നുമാണ് ട്രെയിലറുകളും പാട്ടുകളും മറ്റും സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അധികം ആരവങ്ങളും ഒച്ചപ്പാടുകളുമില്ലാതെ വന്ന ചിത്രമാണ് മായാനദി. പ്രത്യക്ഷത്തില്‍ അത്യാകര്‍ഷണീയത ഒന്നുമില്ലെങ്കിലും ആഷിക് അബു, ശ്യാം പുഷ്കര്‍ , ദിലീഷ് നായര്‍ എന്നീ പേരുകള്‍ ഏതൊരു സിനിമാ പ്രേമിയെയും ഈ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കും. ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ഗ്യാങ്ഗ്സ്റ്റര്‍, അധികം ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ റാണി പത്മിനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് മായാനദി. കഴിഞ്ഞ പരാജയങ്ങളില്‍ നിന്നും വ്യക്തമായ പാഠം ഉള്‍ക്കൊണ്ട് മികച്ച ഹോം വര്‍ക്കുമായാണ് ഇത്തവണ ആഷിക് എത്തിയിട്ടുള്ളത്. ആഷികിന്റെ സംവിധാന മികവിനൊപ്പം ശ്യാം പുഷ്കര്‍, ദിലീഷ് നായര്‍ എന്നിവരുടെ എഴുത്ത് കൂടെ ചേരുമ്പോള്‍ ചിത്രം ഏറ്...

മാഷേ, ആ മാജിക്കിന്റെ രഹസ്യമെന്താ??

മീനാക്ഷിയേടത്തി ഉണ്ടാക്കിയ കഞ്ഞിയും പയറും മൂക്ക് മുട്ടെ തിന്ന് 7 ബി യിൽ കൃഷ്ണൻമാഷുടെ കണക്ക് ക്ലാസിൽ വാ പൊളിച്ചു ഇരിക്കുകയാണ് ഞാൻ. ഉച്ച കഴിഞ്ഞാൽ ക്ലാസിൽ നിത്യ സന്ദർശകനായ കാറ്റ് എന്നെ നിദ്രയുടെ മോഹന ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നുണ്ട്. പക്ഷെ കൃഷ്ണൻമാഷുടെ സ്വഭാവം നന്നായറിയാവുന്നതിനാൽ കഷ്ടപ്പെട്ടാണെങ്കിലും ഞാൻ തിരിച്ചു ക്ലാസിലേക്ക് തന്നെ ഓടി വരുന്നുണ്ട്. മാഷ് ബോർഡിൽ എഴുതുന്ന ഹരിക്കലിന്റെയും ഗുണിക്കലിന്റെയും ചിഹ്നങ്ങളെല്ലാം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി തൂങ്ങി കിടക്കുകയാണ്. ക്ലാസിൽ കനത്ത നിശ്ശബ്ദത ആണ്. എല്ലാവരുടെയും കണ്ണുകൾ മാഷക്കൊപ്പം സഞ്ചരിക്കുകയാണ്. മാഷ് ബോർഡിൽ തന്ന ഒരു ചോദ്യത്തിന്റെ ഉത്തരം നോട്ടിൽ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് വയറ്റിൽ എന്തോ ഒരു അസ്വസ്ഥത. ഈശ്വരാ മീനാക്ഷിയെടത്തിയുടെ പയറ് ചതിചോ???..   . ഏയ്.. കുറച്ചു കഴിയുമ്പോ മാറുമായിരിക്കും.. ഞാൻ സ്വയം ആശ്വസിച്ചു.. . പക്ഷെ വയറ്റിനുള്ളിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രതികരണങ്ങൾ ആശവാഹമായിരുന്നില്ല. നിമിഷങ്ങൾ കഴിയുന്തോറും വയറ്റിനുള്ളിലെ വേദന ശക്തമായിക്കൊണ്ടിരുന്നു. സ്‌കൂളിന് തൊട്ടപ്പുറത്താണ് വീട്. എനിക്ക് എത്രയും പെട്ടെന്ന...

വിധി

തലയിലെ എരിയുന്ന ചിന്തകളും, ചുണ്ടിലെ എരിയുന്ന സിഗരറ്റും മുറിയിലെ അന്തരീക്ഷത്തിന്റെ ചൂട് കൂട്ടുന്നു എന്നു തോന്നിയപ്പോൾ അയാൾ റിമോട്ട് എടുത്ത് എ സിയുടെ തണുപ്പ് അല്പം കൂടെ ശക്തിപ്പെടുത്തി. ലാപ്‌ടോപ്പിൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന ലേഖനത്തിന്റെ അവസാന ഭാഗമായി ഇങ്ങനെ ചേർത്തു. "ആയതിനാൽ വടക്കൻ മലയിലെ മനുഷ്യ വാസം എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അവിടെ പൂർവ്വാവസ്ഥ പുനഃസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ അടുത്ത മഴക്കാലത്ത് വീണ്ടുമൊരു പ്രളയത്തിനു നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരും എന്നത് തീർച്ചയാണ്" കഴിഞ്ഞ 3 മണിക്കൂർ കൊണ്ട് ഒറ്റയിരിപ്പിന് എഴുതി തീർത്ത ആ ലേഖനത്തിലൂടെ ഒരിക്കൽ കൂടെ കണ്ണോടിച്ച ശേഷം അത്  ഒരു പ്രമുഖ ഓൺലൈൻ പോർട്ടലിന്റ  ഈ മെയിൽ വിലാസത്തിലേക്ക് അയച്ചു.  ഫ്രിഡ്ജിൽ നിന്നും ഐസ് ക്യൂബ്സ് എടുത്ത് നേരത്തെ ഗ്ലാസിൽ ഒഴിച്ച് വെച്ച മദ്യത്തിൽ ഇട്ട ശേഷം ശേഷം ഒറ്റ വലിക്ക് അകത്താക്കി.   സിരകളിൽ തണുത്ത ലഹരി നിറഞ്ഞ് എഴുത്തിന്റെ ക്ഷീണം ഇല്ലാതാകുന്നത് അയാൾ അറിഞ്ഞു. വിശേഷങ്ങൾ അറിയാനായി മൊബൈൽ എടുത്ത് നെറ്റ് ഓൺ ചെയ്തു. വാട്‌സ്ആപ്പിൽ പതിവിലുമധികം മെസേജുകൾ നിറഞ്ഞിരിക്കുന്നു. "കായലോര...